Wednesday, September 9, 2009


മദാന്‍ മാസത്തിലെ ഒരു കേസ് വിസ്താരം.

നജീബ് ചേന്നമങല്ലൂര്‍










കദേശം നാലു പതിറ്റാണ്ടുമുമ്പു ചേന്നമംഗല്ലൂരിലെ ഒരു പറ്റം കുട്ടികള്‍ ( കുരുത്തംകെട്ട) ഒപ്പിച്ച പണി ? അതോര്‍ക്കുമ്പൊള്‍ ഇന്നും ചില കിളവന്മാര്‍ (കുരുത്തം കെട്ട) അതോര്‍ത്തു ചിരിക്കും. അന്നു കിട്ടിയ അടിയുടെ പാടുകള്‍ ഇന്നും പലരും തടവി താലോലിക്കാറുണ്ട്.
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചു - എഴുപതു കാലഘട്ടങള്‍ നമ്മുടെ മലബാര്‍ പ്രദേശങ്ങളില്‍ നക്സല്‍ പ്രസ്താനം കാര്യമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. കലാലയങളില്‍ ഇതൊരു ഫേഷന്‍ കൂടിയായിരുന്നു
“ അവനൊരു നക്സലാ ആള്. “ നാട്ടിന്‍പുറങ്ങളില്‍ പ്രധാന മക്കാനികളില്‍ ( ഹോട്ടെല്‍) ഇതായിരുന്നു ചര്‍ച്ചാവിഷയം.
ചെറുപ്പക്കാര്‍ പൊതുവെ അസ്വസ്തരായിരുന്നു. എന്നാല്‍ ശരിക്കും മീശമുളക്കാത്ത ചേന്നമംഗല്ലൂരിലെ കുണ്ടന്മാര്‍ അന്നു റമളാന്‍ കാലത്തു ചെയ്തു കൂട്ടിയ പണി. വിശപ്പും പട്ടിണിയും ഈ ഗ്രാമത്തെയും ശരിക്കും ഗ്രസിച്ചിരുന്നു. പാവങ്ങള്‍ക്കു ഉച്ചക്കു കഞിവെച്ചു വിതരണം ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. യു.പി.സ്കൂളിലായിരുന്നു കഞി വെച്ചതും വിതരണം ചെയ്തതും.
റമളാന്‍ മാസം കുട്ടികള്‍ക്കു ഒരു ഉത്സവപ്രതീതിയായിരുന്നു. തറാവീ കഴിയുന്ന വരെ കളിയോട് കളി തന്നെ. നാടായ നാടെല്ലാം ചുറ്റികറങ്ങാം. ആ കറക്കത്തിനിടയില്‍ പഞ്ചായത്ത് കിണറിലെ വെള്ളം കുടിച്ചു ദാഹം മാറ്റാം. ഇരുവഴിഞിയില്‍ നീന്തികളിക്കാം. തോടുകള്‍ അരിച്ചു പെറുക്കി , തെച്ചിക്കായയും തിന്നു ,കുന്നു കയറി ചളുങ്ങാ പഴവും തിന്നു , മോന്തി നേരത്തു- വെടി വെട്ടാന്‍ നേരത്തു കൂടണയാം.
കൊടിയത്തൂര്‍ ജുമാ‍യത്തു പള്ളിയില്‍ നിന്നും കദീനാ വെടിപൊട്ടും.
ഈ യൊരു സഞ്ചാരവേളയിലാണു ഒരു ദിവസം ഒരുത്തന്‍ ഉച്ച നേരത്തു ആടിനെ കഞിവെള്ളം കുടിപ്പിക്കാനാണെന്നും പറഞ്ഞു ഒരു ചെമ്പു കാനകുന്നത്തു നിന്നും കടം വാങ്ങി വന്നതു. തിരിച്ചു വന്നതു പാവങ്ങള്‍ക്കുള്ള കഞിയിലെ അവന്റെ പങ്കുമായിട്ടായിരുന്നു . അതു കൂടുതല്‍ കാലം നീണ്ടു കിട്ടിയില്ല.
ഇന്നത്തെ യു.പി സ്കൂളിന്റെ കുട്ടികളുടെ പാര്‍ക്കിനു പിന്‍ വശം ഒരു ഇടവഴിയായിരുന്നു. ആരും എത്തി നോക്കാന്‍ സാധ്യതയില്ലാത്ത സ്തലം. മേല്‍ഭാഗം പള്ളിയുടെ കെട്ടിടം ഒന്നുമില്ല . വെറും ക്രിഷി ഭൂമി. അവിടെ പലരും പാട്ടത്തിന്നു പൂള(കപ്പ ) നടുമായിരുന്നു.
അന്നു പൂള വിളവെടുക്കാന്‍ പാകമായിട്ടില്ല. വിപരീത കാലെ ...വിനാശ ....
ഒരുവന്റെ തേന്മൊഴി .
“ ഇതു എന്റെ ബാപ്പയുടെ ക്രിഷിയാ നിങള്‍ പറിച്ചൊ. ഒന്നും പേടിക്കേണ്ടാ”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പൂള പറിക്കലും പല്ലു കൊണ്ടു കടിച്ചു തൊലിക്കലും തീ പൂട്ടലും.
മറ്റൊരുത്തന് അപ്പോഴാണു തൊന്നിയതു ഒരു ഉണക്കല്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ . അവന്‍ ഓടി സ്തലത്തെ പ്രധാന ഉണക്കല്‍ വണിക്ക് ചന്ദപ്പായി കടയിലേക്കു. ഹോട്ടല്‍ അന്‍സാരി അന്നു അടവായിരുന്നു. ചന്ദപ്പായി ഒരു നേരിയ തോര്‍ത്തുമുണ്ടും കൌപീനവും മാത്രമേ ധരിക്കൂ. ആദ്യത്തെ അറിയപ്പെടും വൈദ്യരും കൂടിയാ ആള്‍. അല്പം മന്ദ്രവാദ ചികിത്സയും ഉണ്ടായിരുന്നു. എന്നെ ഒരിക്കല്‍ മന്ദ്രിച്ചൂതിയ തുപ്പല്‍ മുഖത്തു ഇപ്പോഴും പറ്റികിടക്കുന്ന പോലെ.
അതിനിടയില്‍ ഈ ‘കുരുത്തന്‍ കെട്ടവന്മാര്‍‘ ഒരു കാര്യം മറന്നു. പറങ്ങോടന്റെ ഏണി ചാരി വെക്കുന്ന സ്വകാര്യ സ്തലമാണു കയ്യേറിയത്. ഏണി ചാരി വെക്കാന്‍ വന്ന അയാള്‍ കണ്ടത് കുറെ കുട്ടികള്‍ അടുപ്പിലൂതുന്നതാ. ഉടന്‍ ചന്ദപ്പായി നാട്ടിലെ പ്രധാന മസാല കം തുണി പീടിക ഉടമ കെ.ടി അഹമദ് കുട്ടികാക്കയുടെ അടുത്ത് ചെന്നു റിപ്പോര്‍ട്ട് നല്‍കി.
“ അയമുട്ട്യാപ്ലേ സ്കൂ‍ളിന്റെ വയ്യിലെ എടായിന്ന് കുട്ടിള് എന്തൊ വെച്ചിണ്ടാക്ക്ണ്ടു “
ഉടന്‍ അതാ ഒരു ഗ്രാമ സംഘം സ്കൂള്‍ ഇടവഴിയിലേക്കു. ഞങളുടെ ചാരമാര്‍ കുഴപ്പം മണത്തറിഞ്ഞു.
പിന്നെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു.
ചെമ്പും മറ്റു തൊണ്ടിമുതലുമായി അയമുട്ട്യാക്ക അങാടി മധ്യത്തില്‍ നിന്നു. പറങ്ങോടന്‍ എല്ലാം വിസ്തരിക്കുന്നു. ഇന്നോടുത്ത് വീട്ടില്‍ ഇന്നോരുടെ മകന്‍........ഏഴോളം പുള്ളികള്‍.
മതി -ഇനി കേസ് ഫയല്‍ മറിക്കാന്‍ വയ്യ. പഴയ കാലത്തിന്റെ കൌമാര ചാപല്യങ്ങള്‍ , അതിനു കിട്ടിയ ശിക്ഷ . എല്ലാം മറക്കാന്‍ പാടില്ലല്ലോ .ആ ശിക്ഷകള്‍ ഗ്വാണ്ടിനാമോ തടവറകളേക്കള്‍ ഭയാനകം. ഇതൊക്കെ അന്നത്തെ ത്രില്‍. അന്നു ഞങ്ങള്‍ക്കു നാട്ടുകാര്‍ കല്‍പ്പിച്ചു തന്ന പേരായിരുന്നു. ‘പൂളല്‍ ബാരികള്‍.‘
അന്നത്തെ കുട്ടികാലത്തിനു ഓര്‍മകളില്‍ വല്ലാത്ത സ്താനമാണു. പ്രധാന സാക്ഷി പറങ്ങോടന്‍ - കുന്നിന്‍ ചെരുവിലെ താമസക്കാരന്‍ , നാട്ടിലെ പ്രധാന തെങ്ങു കയറ്റക്കാരന്‍ , കള്ളുചെത്തും രഹസ്യമായി വില്പനയും നടത്തിയ നടുഅല്പം വളഞ ആള്‍. ഇവരൊക്കെ ഈ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചവരാണു. ഇതു പോലെ കൊച്ചു കൊച്ചു തെമ്മാടിത്തങ്ങള്‍ പലതും . ഏതൊ ഒരു നോവലില്‍ വീടുകളിലെ കലണ്ടര്‍ രാത്രി പോയി മാറ്റി വെക്കുന്ന വിരുതന്മരെ ഓര്‍ത്തു പോയി. ( എന്‍. പി .മുഹമ്മദിന്റെ നോവല്‍ )
ഗോപാലന്റെ ( ഇലക്റ്റ്രിസിറ്റി) അച്ചന്‍ കീരന്‍ ഒരിക്കല്‍ എന്റെ അനുജനോട് പറഞ്ഞു
“ ഇതേതാ കൊല്ലം--- നൈന്റീന്‍ സെവെന്റി സെവനാ.... ഓര്‍മ വെച്ചോ ?
ഇത്തരം കൌമാര ബാല്യ വിക്രിതികള്‍ ഓര്‍ത്തു വെക്കാന്‍ രണ്ടായിരാമാണ്ടു പിന്നിട്ടവര്‍ക്കാകുമോ ?
ഈ ഏറ്റു പറച്ചിലുകള്‍ക്കു പിന്നില്‍ ഒരു താല്പര്യവും കാണുന്നില്ലേ. ഞങ്ങളുടെ കൌമാര കാലത്തിനു മാപ്പു കൊടുക്കാന്‍ നിങ്ങള്‍ക്കാവില്ലേ ?
ഇരുവഴിഞിയില്‍ കെട്ടഴിച്ചു വിട്ട കടത്തു തോണി പോലെ ...ഈ ജീവിതം അങ്ങിനെ ഒഴുകി കൊണ്ടിരിക്കുന്നു.
( പ്രേരണ : ഫൈസുല്‍ ഹക്ക് -ഖത്തര്‍ )

Friday, August 21, 2009

ഓര്‍മകളില്‍ ഇവര്‍ ഇപ്പൊഴും.....

മുക്കത്തേയും പരിസര പ്രദേശങളുടെയും ബന്ധപ്പെടുത്തി കൊണ്ട് ധാരാളം വാമൊഴികള്‍ മറ്റു പൂരാണങള്‍ ഓര്‍മയില്‍ തങ്ങി നിലക്കാരുണ്ട്. ചില വ്യക്തികള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിഞു നില്‍ക്കുന്നുണ്ടാവും. ഓര്‍മകളില്‍ അത്തരം ചില പേരുകള്‍ പേടി പെടുത്തുന്നുണ്ടാവും.
ബാല്യ കാലങ്ങളില്‍ നാമെല്ലാം കൊച്ചനുജന്മാരെ തൊട്ടിലില്‍ കിടത്തി താരാട്ടു പാടും
ലാ ഇലാഹ ഇല്ലല്ലഹാ ,, ചൊല്ലുന്ന കുട്ടിക്കു പൊന്‍ വള കൊണ്ടൊരു തട്ടാനെ....

പാടി പാടി തളര്‍ന്നിട്ടും കുഞു ഉറങിയില്ലെങ്കില്‍ പിന്നെ “ മോന്‍ വേഗം ഉറങ്ങിക്കൊ.. പോക്കരാക്ക വരും “
ഈ പോക്കരാക്ക ആരായിരുന്നു. ചാലിയാറിന്റെ തീരങളില്‍ എവിടെയൊ ജീവിച്ചു മരിച്ച ഒരു വ്യക്തി. അവന്‍ വലുതായപ്പോഴും ആര ഉമ്മാ ഈ പോക്കരാക്ക എന്നു ചൊദിച്ചു കാണില്ല. പകരം അവനെ പേടി പെടുത്തിയതു അസൈങ്കുട്ടിയും വേലങ്കടവില്‍ നിന്നും ഉടുമുണ്ടു അഴിചെറിഞു വരാറുള്ള ഒരു ചെറുപ്പക്കാരന്‍.
മുക്കം ഭാഗത്തു നിന്നും അസൈന്‍ കുട്ടി വന്നാല്‍ ചേന്നമങല്ലൂരിലെ ചെക്കന്മര്‍ക്കു പിന്നെ പണിയൊന്നും വേണ്ടാ. അവന്റെ പിന്നാലെ “ പൂവങ്കോഴി ...കൊക്കക്കൊ കൊ “ എന്നു വിളിച്ചു ഓടും. അവനെ വെറുതെ ചൂടു പിടിപ്പിക്കുക വലിയവര്‍ക്കും ഒരു തമാശയായിരുന്നു. അസൈന്‍ കുട്ടിയുടെ വായില്‍ നിന്നും കേള്‍ക്കുന്ന തെറി ആര്‍ക്കും ഒരു വിഷയമായിരുന്നില്ല.
ത്രിക്കേത്തു കുഞാന്‍ ചെന്നമങല്ലൂ‍രിന്റെ മാത്രമായിരുന്നു. കുഞാന്‍ സാധു ബീഢി ഏറെ സയൂജ്യത്തോടെ ആഞു വലിക്കുന്നതു കാണാന്‍ വലിയ ഹരമായിരുന്നു. അവസാനം തീ കൈയില്‍ തട്ടുമ്പൊഴെ എറിയൂ. കുഞാണ്‍ ആര്‍ക്കും ഒരു പരോപകാരിയായിരുന്നു. വിറകു കീറാനും വെള്ളം കോരാനും ഹോട്ടലുകാര്‍ക്കു കുഞാനെ വേണം. വേതനം വളരെ നിസ്സാരം. ചിലപ്പോള്‍ ഒരു കെട്ടു സാധു ബീഠിയും ഒരു ചായയും. കുഞാന്‍ മരിച്ചതു പേപട്ടി കടിച്ചാണെന്നു തോന്നുന്നു.
പാഴൂരില്‍ നിന്നും ശര വേഗത്തില്‍ ഓടി വന്നു പള്ളി പറമ്പിലെ ചീനി മരത്തില്‍ കയറി ബാങ്കു വിളിക്കാറുള്ള ബിചുട്ട . മൂപ്പര്‍ക്കു ചേന്നമങല്ലൂര്‍ക്കാരെ കണ്ടുകൂടാ. ഇവിടെ എത്തിയാല്‍ പിന്നെ ‘ ഏ കാഫിരീട്ടിങളെ..... നിങളൊക്കെ നരകത്തിലാണു...” ആദ്യ കാലത്തു മതത്തില്‍ പരിഷ്കരണ ചിന്തകള്‍ മുള പൊട്ടുന്നതു ചേന്നമങല്ലൂരില്‍ നിന്നാണു. പാഴൂര്‍, മാവൂര്‍ പോലെയുള്ള ഭാഗങ്ങ്ലില്‍ ആണ്ടും നേര്‍ച്ചയും റാതീബും എല്ലാം ഉണ്ടാവാറുണ്ടു. പക്ഷെ ഇവിടെ അതൊന്നും കണ്ടിരുന്നില്ല. ആദ്യ കാലങളില്‍ കളത്തിങ്ങള്‍ കുട്ടിഹസ്സന്‍ അധികാരി പൊലെയുള്ളവര്‍ ജീവിത്ത്തില്‍ മൊത്തമായി ഒരു പരിഷ്കരണം തേടിയവര്‍ ആയിരുന്നു. അതു കൊണ്ടു തന്നെ ബുദ്ധിയുള്ളവരും ബുദ്ധിക്കു തളര്‍ച്ച വന്നവരും ചേന്നമംഗല്ലൂരിനെ പലപ്പോഴും തെറിവിളിച്ചു.
മുക്കത്തേയും ചേന്നമംഗല്ലൂരിനെയും പരസ്പരം ബന്ധപെടുത്തി കൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ശിപായി കുട്ട്യേമുകാക്ക. മുമ്പ് നോമ്പിനും പെരുന്നാളിനും മാസപിറവി ഉറപ്പിച്ചാല്‍ ആ വിവരം കുട്ട്യേമുക്ക വഴി മുക്കത്തു നിന്നും പ്രമാണിമാര്‍ വഴി ഇവിടെ എത്തും. പിന്നെ എല്ലാ ടെലഗ്രാം
( കമ്പി) എത്തേണ്ടടത്തു എത്തിച്ചു കൊടുക്കും. കാക്കയി അബ്ദുറ്ഹിമാന്റെ പിതാവായിരുന്നു കുട്ട്യേമുക്ക.
തലയില്‍ കാക്കി കെട്ടുമായി വളരേ വേഗത്തില്‍ നടന്നു നീങുന്ന പലരുടെയും ഓര്‍മകളില്‍ ഇപ്പോഴും കാണും.
റമളാന്‍ മാസം അടുത്താല്‍ പിന്നെ വയളുപരമ്പരയാണു. രാത്രി വളരെ നേരം തുടരും. മുക്കത്തു നിന്നും കൊടിയത്തൂരു നിന്നും ആളുകള്‍ വരും. കൂട്ടത്തില്‍ കുട്ടികള്‍ വരും ,കളിക്കാനായി മാത്രം.
അവരോടൊപ്പം നടത്തിയിരുന്ന കുസ്രുതികള്‍ . സുന്നി -ജമാ‍യത്തു വാദപ്രതിവാദം . ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണു. അന്നത്തെ പ്രത്യേക അറിയിപ്പയിരുന്നു അതു.
നോമ്പുകാലം . രാത്രിയും പകലും ബഹു രസം. ഇരുവഴിഞിയുടെ ഓരങ്ങളില്‍ ഓര്‍മകുളുടെ പൂക്കാലം. കവിങിന്‍ തൊപ്പിലും കടവത്തുമൊക്കെ ഉയര്‍ന്നുവരുന്ന പ്രത്യേക മക്കാനികള്‍. നൊമ്പു നോല്‍ക്കാതവര്‍ ഒത്തുകൂടുന്ന ഇടം.
അന്നു എപ്പോഴും ഒരു നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന മുനീര്‍ വിട്ടു പിരിഞതു സഹിക്കാന്‍ വളരെ പ്രയാസപെട്ടു. കൂടെ ഉണ്ടായിരുന്നവര്‍ നേരത്തെ വിട്ടുപിരിയുന്നതു കാണേണ്ടി വരിക. ബേബി ഹോസ്പിറ്റലില്‍ ചെന്നു കണ്ടപ്പോള്‍ നല്ല ഉറക്കമാണന്നെ തോന്നിയുള്ളൂ. പക്ഷെ അവന്‍ വളരെ നേരത്തെ പൊയ്കളഞു. ഒരു പാടു ഓര്‍മകളുടെ ഓരങ്ങളില്‍ നീയും എന്നും കാണും.
അതു പോലെ നേരത്തെ പൊയ മറ്റൊരു കളിക്കൂട്ടുകാരനായിരുന്നു. മൊയിനാക്കയുടെ മകന്‍ ഒസ്സാന്‍ മജീദ്. അവസാന നാളുകളില്‍ പാഴൂരിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. ചെറുപ്പ കാലങ്ങളിലെ നാടക വേദികളില്‍ സ്തിരമായി ഗാധ്ഹി വേഷം ചെയതിരുന്ന മജീദ്. ഗന്ധിജിയുടെ മുഖമായിരുന്നു അവനു.
ചേന്നമംഗല്ലൂരിലെ ഹോസ്റ്റള്‍ കുട്ടികളുമായി അടിയുണ്ടാക്കാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു മുനീരും മജീദും വഹാബും തേക്കുമ്പാലിയുമൊക്കെ.
ഈ സ്കൂള്‍ വിട്ടു ആറാം തരത്തില്‍ ചേരാന്‍ പോയതു കുറ്റിചിറയിലേക്കാണു. അന്നു എന്റെ ബാപ്പ അവിടെ ഒരു അറബി അധ്യാപകനായിരുന്നു. ഞങ്ങള്‍ താമസിച്ചതു കുട്ടിചിറ പുളിയുടെ ചോട്ടില്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു. രണ്ടു വര്‍ഷം. അന്നാണു ആദ്യമായാണു കടപ്പുറത്തു കാട്ടറബികളെ കാണുന്നതു . വലിയ ലോഞ്ചുകളില്‍ അറേബ്യയില്‍ നിന്നും കാരക്ക വരും . അതു അവിടെയുള്ള കടല്‍ പാലത്തില്‍ ഇറക്കും. പിന്നെ ലോറി വഴീ ഗോഡൌണില്‍ എത്തും. കാരക്ക വട്ടി പൊട്ടിയാല്‍ തുരു തുരെ കാരക്ക മഴ. അതു പെറുക്കിയെടുക്കാന്‍ കൂട്ടുകാര്‍കൊപ്പം. അന്നു കുറ്റിചിറയിലെ കുട്ടികള്‍ കൊഴിക്കോടെ പേരു കേട്ട തെറിചവന്മാര്‍ തന്നെ. ഹറാതെ . സുവറെ എന്ന തെറി പദങള്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അവരുടെ ഈ ഞാന്‍ ഒന്നുമല്ല. എന്നെ അവര്‍ ആദ്യം വിളിച്ചതു കിഴക്കന്‍ എന്നായിരുന്നു. ആദ്യമ്മയി അവര്‍ എന്നെ സ്വീകരിച്ചതു കടപ്പുരത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പിടി കൂടി. ഈ കിഴക്കനെ പിടിച്ചു കിടത്തി പിന്‍ ദ്വാരത്തിലൂടെ കടപ്പുരത്തെ പൂഴി അടിച്ചു കയറ്റി.
.......അതൊന്നു പുറത്ത് പോയി കിട്ടാന്‍ ഞാന്‍ പെട്ട പാട്.
ഹെഡ് ഓഫീസിന്ന് പിന്‍ വശത്തെ വാടക വീടുകള്‍. തീവണ്ടിയും റെയിലും ഇതൊക്കെ സുപരിചിതമായ ചുറ്റുപടുകള്‍. ഒരിക്കല്‍ പാളയത്തിലെ സിഗ്നല്‍ കമ്പികള്‍ പിടിച്ചു വെച്ചതിനു വാച്ച്മാന്‍ പിടിച്ചു വച്ചതു. ഈ ശ്വരമംഗല പറമ്പിലെ താമസത്തിനിടയിലാണു തേവര്‍മണ്ണിലെ ഖാലിദ് ഒരിക്കല്‍ എന്നെ ഒരു വീട്ടില്‍ കൂട്ടി കൊണ്ടു പോയി. ഒരു പൊക്കം കൂടിയ മനുഷ്യന്‍ . അതു ബിച്ചമ്മതു ഹാജിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഡി.സി.സി പ്രസിഡേന്റായിരുന്നു. പരേതനായ ഇ.പി. അബ്ദുവും കുറെ കാലം ഇവിടെ താമസിച്ചിരുന്നു. അദ്ദേഹം ഹോമിയൊ ചികിത്സയും നടത്തിയിരുന്നു.
കുറ്റിച്ചിറ തന്നെയാണ് എന്നും ആശ്ചര്യമായി മനസ്സില്‍ കുടിയിരിക്കുന്നത്. അവിടത്തെ കുളം അതിനു ചുട്ടും കുറെ പഴയ തറവാടുകള്‍. പല വീട്ടിലും അറബി കല്യാണത്തിലൂടെ പിറന്ന മക്കല്‍ ഉണ്ടായിരുന്നു.
കൂട്ടുകുടുംബത്തിന്റെ സുഖവും ദുംഖവും അവിടെ നേരില്‍ കണ്ടൈരുന്നു. നെഞത്തു പലക കൊണ്ടു അടിച്ചു ആര്‍ത്തു വിളിക്കുന്ന ആയിഷബി താ . അവെരെ എന്നൊ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണു.
നാട്ടില്‍ നിന്നു പലരെയും പട്ടണം കാണാന്‍ കൊണ്ടു വന്നിരുന്നു. സേട്ടു നാഗജി കുട കമ്പനിയുടെ കെട്ടിടത്തിനു അരികില്‍ നിന്നും തിരിഞ്ഞു ഇടവഴികളിലൂടെ കുറ്റിച്ചിറയിലെത്തുമ്പോള്‍ പല കഴകളും അവരെ അല്‍ഭുതപെടുത്തിയിരുന്നു. വലിയവരും കുട്ടികളും ഇടവഴിയുടെ ഇരുവശവും ഇരുന്നു കര്‍മം നിര്‍വഹിക്കുന്ന കാശ്ച്ച അവര്‍ മറന്നു കാണില്ല. അവസാനം കുറ്റിച്ചിറയിലെ പച്ച പായല്‍ നിറഞ്ഞ കുളത്തില്‍ ഒരു കുളി. ഇപ്പൊഴും ആ പഴയ കുറ്റിച്ചിറ പള്ളി എല്ലാറ്റിനും സാക്ഷിയായി അതെ രൂപത്തില്‍ നിലകൊള്ളുന്നു.