കഴിഞ്ഞ ദശകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം . ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത വരുത്തി വെച്ച കെടുതികൾ ഇനിയും അവസാനിച്ചിട്ടില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റി അമേരിക്കൻ പ്രസിഡന്റ് തന്റെ കാട്ടു നീതി നടപ്പിലാക്കി. ലോകത്ത് ഭീകരത എങിനെ നടപ്പിലാക്കാം എന്നു വീണ്ടും അമേരിക്ക നമുക്കു കാണിച്ചു തന്നു. ലോകത്തെ സാമ്പത്തിക സ്രോതസ്സുകൾ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്ക കണിച്ച മറ്റൊരു നെറികേട്.
അമേരിക്കയൊടുള്ള ലോക ജനതയുടെ വിയോജിപ്പ് അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു.
ഒരു ജനാധിപത്യ പ്രക്യയയിലൂടെ പ്രസിഡന്റിനെ നാണം കേടുത്തി തോൽപ്പിച്ചിരിക്കുന്നു. ചരിത്രത്തിനു ഒരു പാഠമായി ഉൾക്കൊള്ളാൻ മാത്രം ഗംഭീരമായ വിജയമാണു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിനു ബരാക് ഹുസൈൻ ഒബാമ നൽകിയതു. സദ്ദാം ഹുസൈനും ബരാക് ഹുസൈനും സാമ്യതയില്ലെങ്കിലും വിധിയുടെ പരിണാമം നാം മനസ്സിലാക്കണം. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ അടിമകളെ ചാപ്പ കുത്തി അമേരിക്കയിലേക്കു കൊണ്ടു വന്നു, അമേരിക്കൻ തദ്ദേശീയരെ മുഴുവൻ ചതിച്ചു കൊന്ന വെള്ളക്കാരന്റെ പിന്മുറക്കു ശരിയായ ദിശാബോധം വന്നുവെന്നു ലോകത്തിനു കറുതാമോ. അന്യരുടെ ചിതയിൽ നിന്നും സ്വന്തം താല്പര്യങ്ങൾക്കു തിരികൊളുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ ഇനി മാറ്റം വരുമോ. വന്നെങ്കിൽ നന്നായി . മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ മാറ്റൂമെന്ന് ബരാക് ഹുസൈൻ ഒബാമ ബുഷിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
Wednesday, November 5, 2008
Sunday, September 28, 2008
അന്‍സാരി കാക്കയും ചന്ദപായിയും
ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് .
പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും .
കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്.
വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് .
മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്.
മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു.
സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു.
പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത് തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.ഈ രാഷ്ട്രീയ ചുറ്റുപാടുകളില്‍ നിന്നും ജമായത്ത് ആശയക്കാര്‍ വരമ്പത്ത് കയറി നിന്നു. പ്രബോധനം വായിച്ചും പ്രച്ചരിപ്പിച്ച്ചും ഒരു ഹുകൂമത്തെ ഇലാഹി ക്ക് വേണ്ടി കാത്തിരുന്നു. കമ്മ്യൂണിസ്റ്റ് കാരെ കണ്ടാല്‍ ജമായത്ത് കാര്‍ക്കും ഉണ്ണിമോയി കാക്കക്കും ഒക്കെ പോരുകാളകളെ പോലെ യായിരുന്നു. " ദൈവ നിഷേധികള്‍ .പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത് പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടത്തില്‍ ഒരു കൂള്‍ ബാര്‍ ഉണ്ട്. അവിടെ പ്രസ്ഥാന ബന്ധുക്കള്‍ കുറവാണ്. ഉള്ളവരൊക്കെ കമ്മ്യൂണിസ്റ്റ് മുന്നണിക്ക് വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്നു. യുവാക്കള്‍ക്ക്പുറമെ പെന്‍ഷന്‍ പറ്റിയ മുന്ഷിമാരും . അവര്‍ പ്ലാച്ചി മടയില്‍ മൈലംമക്ക് മാല ചാര്‍ത്താന്‍ പോകാനൊരുങ്ങുന്നു.***തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.********* *************
Tuesday, July 8, 2008
ammavanum ammaayiyum
അമ്മാവന്‍ ആള് വലിയ രസികനാ .വയസ്സ് ഇപ്പോള്‍ എഴുപത്തി രണ്ടു കഴിഞ്ഞു . അമ്മാവന്‍ കല്യാണം കഴിച്ചത് ഞങ്ങളുടെ തൊട്ടടുത്ത് ഗ്രാമമായ വാഴക്കാട് നിന്നാണ്. കൂട്ടുകാരന് വിവാഹോലോചന വന്നതും വാഴക്കാട് നിന്നു തന്നെ . കൂട്ടുകാരനും വീട്ടുകാരും വധുവിനെ പറ്റി ആലോചിക്കാന്‍ വന്നത് അമ്മാവന്റെ അടുത്തായിരുന്നു
" എന്താ മമ്മദക്കാ നിങ്ങടെ അഭിപ്രായം ? "
"അവിടെ കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയെ ഉണ്ടായിരുന്നുള്ളൂ. അതിനെ ഞാന്‍ കെട്ടി."
ഒട്ടും ഗൌരവം വിടാതെ അമ്മാവന്‍ മറുപടിയും പറഞ്ഞു.
അമാവനും അമ്മായിയും മാത്രമല്ല മകനും നല്ല കറുപ്പാണ് . കറുപ്പിന് അഴക് ...ഓ
Thursday, July 3, 2008
ആ ഒരു നോട്ടം
വിരസമായ നാളുകളെ സരസമാക്കി
എത്ര നിസ്സാർമായി നീ കടന്നുപോയി.
നിന്റെ ഒരു നോട്ടം ഒരു ചിരി
മനസ്സിലെത്ര കുളിർ മഴ പെഴ്തു.
പൂത്തതൊന്നും പഴുക്കാതെ പോയി
മനസ്സൊരു സഹാറയായി....
( വെറുതെ ഖവാലി ശൈലി മലയാളത്തിലും ഒന്നു പരീക്ഷിക്കുന്നു.)
എത്ര നിസ്സാർമായി നീ കടന്നുപോയി.
നിന്റെ ഒരു നോട്ടം ഒരു ചിരി
മനസ്സിലെത്ര കുളിർ മഴ പെഴ്തു.
പൂത്തതൊന്നും പഴുക്കാതെ പോയി
മനസ്സൊരു സഹാറയായി....
( വെറുതെ ഖവാലി ശൈലി മലയാളത്തിലും ഒന്നു പരീക്ഷിക്കുന്നു.)
Friday, June 27, 2008
വിചാരങ്ങള്‍
ഭ്രാന്ന്ത വിചാരത്തിന്‍ വന്നുപോക്കില്‍
തങ്ങി കിടക്കും ചെറിയൊരംശം
ആയതു കത്തി ജ്വലിക്കുമ്പൊ-
ളുള്ളിലെ ഭാവങൾ മങിനിൽക്കും
------------
Monday, June 23, 2008
ഇര
ഇതു നമ്മുടെ നാടു. സ്കൂളിന്റെ തിരുമുറ്റം ചോര ചീറ്റി ചുവപ്പ് നിറമാകുന്നു.
എന്താ പ്രശ്നം. കുട്ടികളെ മതനിരാസം പഠിപ്പിക്കുന്നു. സാംസ്കാരിക മൂല്യങൽ കാറ്റിൽ പരത്തുന്നു. ഇതാണു വിഷയം. കഴമ്പുണ്ടൊ ഇതിൽ ?
മുമ്പു കുട്ടികളെ ലൈംഗികത പഠിപ്പിക്കാൻ പോവുന്നു എന്നു പറഞായിരുന്നു ബഹളം
സർക്കാറ് പിന്മാറി. ആ കുട്ടികൽ എവിടെയാണിന്നു. മോബയിൽ ക്യാമറയിൽ അവർ കണ്ടു രസിക്കുകയാണു. റ്റി.വി. ചാനൽ അതു പറയന്റാ.
മത നിരാസം കുട്ടികൾ പഠിക്കുമെന്നു കരുതി കാടടക്കി വെടി. തുമ്മിയാൽ തെറിക്കുന്ന മൂക്കോ ഈ വിശ്വാസം ????
എന്താ പ്രശ്നം. കുട്ടികളെ മതനിരാസം പഠിപ്പിക്കുന്നു. സാംസ്കാരിക മൂല്യങൽ കാറ്റിൽ പരത്തുന്നു. ഇതാണു വിഷയം. കഴമ്പുണ്ടൊ ഇതിൽ ?
മുമ്പു കുട്ടികളെ ലൈംഗികത പഠിപ്പിക്കാൻ പോവുന്നു എന്നു പറഞായിരുന്നു ബഹളം
സർക്കാറ് പിന്മാറി. ആ കുട്ടികൽ എവിടെയാണിന്നു. മോബയിൽ ക്യാമറയിൽ അവർ കണ്ടു രസിക്കുകയാണു. റ്റി.വി. ചാനൽ അതു പറയന്റാ.
മത നിരാസം കുട്ടികൾ പഠിക്കുമെന്നു കരുതി കാടടക്കി വെടി. തുമ്മിയാൽ തെറിക്കുന്ന മൂക്കോ ഈ വിശ്വാസം ????
Subscribe to:
Posts (Atom)