Wednesday, September 9, 2009


മദാന്‍ മാസത്തിലെ ഒരു കേസ് വിസ്താരം.

നജീബ് ചേന്നമങല്ലൂര്‍










കദേശം നാലു പതിറ്റാണ്ടുമുമ്പു ചേന്നമംഗല്ലൂരിലെ ഒരു പറ്റം കുട്ടികള്‍ ( കുരുത്തംകെട്ട) ഒപ്പിച്ച പണി ? അതോര്‍ക്കുമ്പൊള്‍ ഇന്നും ചില കിളവന്മാര്‍ (കുരുത്തം കെട്ട) അതോര്‍ത്തു ചിരിക്കും. അന്നു കിട്ടിയ അടിയുടെ പാടുകള്‍ ഇന്നും പലരും തടവി താലോലിക്കാറുണ്ട്.
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചു - എഴുപതു കാലഘട്ടങള്‍ നമ്മുടെ മലബാര്‍ പ്രദേശങ്ങളില്‍ നക്സല്‍ പ്രസ്താനം കാര്യമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. കലാലയങളില്‍ ഇതൊരു ഫേഷന്‍ കൂടിയായിരുന്നു
“ അവനൊരു നക്സലാ ആള്. “ നാട്ടിന്‍പുറങ്ങളില്‍ പ്രധാന മക്കാനികളില്‍ ( ഹോട്ടെല്‍) ഇതായിരുന്നു ചര്‍ച്ചാവിഷയം.
ചെറുപ്പക്കാര്‍ പൊതുവെ അസ്വസ്തരായിരുന്നു. എന്നാല്‍ ശരിക്കും മീശമുളക്കാത്ത ചേന്നമംഗല്ലൂരിലെ കുണ്ടന്മാര്‍ അന്നു റമളാന്‍ കാലത്തു ചെയ്തു കൂട്ടിയ പണി. വിശപ്പും പട്ടിണിയും ഈ ഗ്രാമത്തെയും ശരിക്കും ഗ്രസിച്ചിരുന്നു. പാവങ്ങള്‍ക്കു ഉച്ചക്കു കഞിവെച്ചു വിതരണം ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. യു.പി.സ്കൂളിലായിരുന്നു കഞി വെച്ചതും വിതരണം ചെയ്തതും.
റമളാന്‍ മാസം കുട്ടികള്‍ക്കു ഒരു ഉത്സവപ്രതീതിയായിരുന്നു. തറാവീ കഴിയുന്ന വരെ കളിയോട് കളി തന്നെ. നാടായ നാടെല്ലാം ചുറ്റികറങ്ങാം. ആ കറക്കത്തിനിടയില്‍ പഞ്ചായത്ത് കിണറിലെ വെള്ളം കുടിച്ചു ദാഹം മാറ്റാം. ഇരുവഴിഞിയില്‍ നീന്തികളിക്കാം. തോടുകള്‍ അരിച്ചു പെറുക്കി , തെച്ചിക്കായയും തിന്നു ,കുന്നു കയറി ചളുങ്ങാ പഴവും തിന്നു , മോന്തി നേരത്തു- വെടി വെട്ടാന്‍ നേരത്തു കൂടണയാം.
കൊടിയത്തൂര്‍ ജുമാ‍യത്തു പള്ളിയില്‍ നിന്നും കദീനാ വെടിപൊട്ടും.
ഈ യൊരു സഞ്ചാരവേളയിലാണു ഒരു ദിവസം ഒരുത്തന്‍ ഉച്ച നേരത്തു ആടിനെ കഞിവെള്ളം കുടിപ്പിക്കാനാണെന്നും പറഞ്ഞു ഒരു ചെമ്പു കാനകുന്നത്തു നിന്നും കടം വാങ്ങി വന്നതു. തിരിച്ചു വന്നതു പാവങ്ങള്‍ക്കുള്ള കഞിയിലെ അവന്റെ പങ്കുമായിട്ടായിരുന്നു . അതു കൂടുതല്‍ കാലം നീണ്ടു കിട്ടിയില്ല.
ഇന്നത്തെ യു.പി സ്കൂളിന്റെ കുട്ടികളുടെ പാര്‍ക്കിനു പിന്‍ വശം ഒരു ഇടവഴിയായിരുന്നു. ആരും എത്തി നോക്കാന്‍ സാധ്യതയില്ലാത്ത സ്തലം. മേല്‍ഭാഗം പള്ളിയുടെ കെട്ടിടം ഒന്നുമില്ല . വെറും ക്രിഷി ഭൂമി. അവിടെ പലരും പാട്ടത്തിന്നു പൂള(കപ്പ ) നടുമായിരുന്നു.
അന്നു പൂള വിളവെടുക്കാന്‍ പാകമായിട്ടില്ല. വിപരീത കാലെ ...വിനാശ ....
ഒരുവന്റെ തേന്മൊഴി .
“ ഇതു എന്റെ ബാപ്പയുടെ ക്രിഷിയാ നിങള്‍ പറിച്ചൊ. ഒന്നും പേടിക്കേണ്ടാ”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പൂള പറിക്കലും പല്ലു കൊണ്ടു കടിച്ചു തൊലിക്കലും തീ പൂട്ടലും.
മറ്റൊരുത്തന് അപ്പോഴാണു തൊന്നിയതു ഒരു ഉണക്കല്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ . അവന്‍ ഓടി സ്തലത്തെ പ്രധാന ഉണക്കല്‍ വണിക്ക് ചന്ദപ്പായി കടയിലേക്കു. ഹോട്ടല്‍ അന്‍സാരി അന്നു അടവായിരുന്നു. ചന്ദപ്പായി ഒരു നേരിയ തോര്‍ത്തുമുണ്ടും കൌപീനവും മാത്രമേ ധരിക്കൂ. ആദ്യത്തെ അറിയപ്പെടും വൈദ്യരും കൂടിയാ ആള്‍. അല്പം മന്ദ്രവാദ ചികിത്സയും ഉണ്ടായിരുന്നു. എന്നെ ഒരിക്കല്‍ മന്ദ്രിച്ചൂതിയ തുപ്പല്‍ മുഖത്തു ഇപ്പോഴും പറ്റികിടക്കുന്ന പോലെ.
അതിനിടയില്‍ ഈ ‘കുരുത്തന്‍ കെട്ടവന്മാര്‍‘ ഒരു കാര്യം മറന്നു. പറങ്ങോടന്റെ ഏണി ചാരി വെക്കുന്ന സ്വകാര്യ സ്തലമാണു കയ്യേറിയത്. ഏണി ചാരി വെക്കാന്‍ വന്ന അയാള്‍ കണ്ടത് കുറെ കുട്ടികള്‍ അടുപ്പിലൂതുന്നതാ. ഉടന്‍ ചന്ദപ്പായി നാട്ടിലെ പ്രധാന മസാല കം തുണി പീടിക ഉടമ കെ.ടി അഹമദ് കുട്ടികാക്കയുടെ അടുത്ത് ചെന്നു റിപ്പോര്‍ട്ട് നല്‍കി.
“ അയമുട്ട്യാപ്ലേ സ്കൂ‍ളിന്റെ വയ്യിലെ എടായിന്ന് കുട്ടിള് എന്തൊ വെച്ചിണ്ടാക്ക്ണ്ടു “
ഉടന്‍ അതാ ഒരു ഗ്രാമ സംഘം സ്കൂള്‍ ഇടവഴിയിലേക്കു. ഞങളുടെ ചാരമാര്‍ കുഴപ്പം മണത്തറിഞ്ഞു.
പിന്നെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു.
ചെമ്പും മറ്റു തൊണ്ടിമുതലുമായി അയമുട്ട്യാക്ക അങാടി മധ്യത്തില്‍ നിന്നു. പറങ്ങോടന്‍ എല്ലാം വിസ്തരിക്കുന്നു. ഇന്നോടുത്ത് വീട്ടില്‍ ഇന്നോരുടെ മകന്‍........ഏഴോളം പുള്ളികള്‍.
മതി -ഇനി കേസ് ഫയല്‍ മറിക്കാന്‍ വയ്യ. പഴയ കാലത്തിന്റെ കൌമാര ചാപല്യങ്ങള്‍ , അതിനു കിട്ടിയ ശിക്ഷ . എല്ലാം മറക്കാന്‍ പാടില്ലല്ലോ .ആ ശിക്ഷകള്‍ ഗ്വാണ്ടിനാമോ തടവറകളേക്കള്‍ ഭയാനകം. ഇതൊക്കെ അന്നത്തെ ത്രില്‍. അന്നു ഞങ്ങള്‍ക്കു നാട്ടുകാര്‍ കല്‍പ്പിച്ചു തന്ന പേരായിരുന്നു. ‘പൂളല്‍ ബാരികള്‍.‘
അന്നത്തെ കുട്ടികാലത്തിനു ഓര്‍മകളില്‍ വല്ലാത്ത സ്താനമാണു. പ്രധാന സാക്ഷി പറങ്ങോടന്‍ - കുന്നിന്‍ ചെരുവിലെ താമസക്കാരന്‍ , നാട്ടിലെ പ്രധാന തെങ്ങു കയറ്റക്കാരന്‍ , കള്ളുചെത്തും രഹസ്യമായി വില്പനയും നടത്തിയ നടുഅല്പം വളഞ ആള്‍. ഇവരൊക്കെ ഈ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചവരാണു. ഇതു പോലെ കൊച്ചു കൊച്ചു തെമ്മാടിത്തങ്ങള്‍ പലതും . ഏതൊ ഒരു നോവലില്‍ വീടുകളിലെ കലണ്ടര്‍ രാത്രി പോയി മാറ്റി വെക്കുന്ന വിരുതന്മരെ ഓര്‍ത്തു പോയി. ( എന്‍. പി .മുഹമ്മദിന്റെ നോവല്‍ )
ഗോപാലന്റെ ( ഇലക്റ്റ്രിസിറ്റി) അച്ചന്‍ കീരന്‍ ഒരിക്കല്‍ എന്റെ അനുജനോട് പറഞ്ഞു
“ ഇതേതാ കൊല്ലം--- നൈന്റീന്‍ സെവെന്റി സെവനാ.... ഓര്‍മ വെച്ചോ ?
ഇത്തരം കൌമാര ബാല്യ വിക്രിതികള്‍ ഓര്‍ത്തു വെക്കാന്‍ രണ്ടായിരാമാണ്ടു പിന്നിട്ടവര്‍ക്കാകുമോ ?
ഈ ഏറ്റു പറച്ചിലുകള്‍ക്കു പിന്നില്‍ ഒരു താല്പര്യവും കാണുന്നില്ലേ. ഞങ്ങളുടെ കൌമാര കാലത്തിനു മാപ്പു കൊടുക്കാന്‍ നിങ്ങള്‍ക്കാവില്ലേ ?
ഇരുവഴിഞിയില്‍ കെട്ടഴിച്ചു വിട്ട കടത്തു തോണി പോലെ ...ഈ ജീവിതം അങ്ങിനെ ഒഴുകി കൊണ്ടിരിക്കുന്നു.
( പ്രേരണ : ഫൈസുല്‍ ഹക്ക് -ഖത്തര്‍ )