Tuesday, March 22, 2011

മരണത്തിന്റെ ഒരു തോന്ന്യാസം .

ജനിക്കുമ്പോള്‍ തന്നെ മരണവും നമ്മോടൊപ്പം പിറക്കുന്നുണ്ട് . മരണം ജീവിതത്തിനിടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്നു. പഴയങ്ങാടിയില്‍ നിന്നും ചേന്നമംഗല്ലൂരിലേക്ക് പറിച്ച് നട്ട ജീവിതമായിരുന്നു അധ്യാപകന്‍ കാസിം മാസ്റ്റരുടേത് . ഒരു പുതിയ ജീവിത ശൈലി, പുതിയ സംസാരം.
തനിക്കു ശരിയെന്നു തോന്നിയ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന്‍ ഉതകുന്ന മണ്ണാണ് ചെന്നമംഗല്ലൂര്‍ എന്ന് അദ്ദേഹം ധരിച്ചു കാണണം. സ്വന്തം നാട്ടില്‍ കൂട്ടുകാരും കൂട്ടക്കാരും ഉപേക്ഷിച്ചപ്പോള്‍ ഭാര്യയെ പോലും വിട്ടു കൊണ്ടു മകന്‍ നജീബിന്റെ കൈ പിടിച്ചു ഒരു പാലായനം . പുത്തന്‍ പ്രസ്ഥാനം എന്ന് യാഥാസ്ഥിക വിഭാഗം ആക്ഷേപിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ചേന്നമംഗല്ലൂരില്‍ നല്ല വേരോട്ടം ലഭിച്ചിരുന്നു. അദ്ദേഹം ഇവിടെ നിന്നും മംഗലം കഴിച്ചു. കാസിമിച്ച മേലെ കുറുങ്ങോട്ടെ ആമിനയെ ജീവിത സഖിയാക്കി ജീവിത പ്രയാണം തുടര്‍ന്നു. ആമിനയില്‍ മൂത്ത മകനായി മുജീബ് ജനിച്ചു.
മുജീബ് പ്രസന്ന വദനന്‍ . ആരും കടന്നു ചെല്ലാത്ത വക്കീല്‍ പണിയാണ് അവന്റെ ഭാവി നിര്‍ണയിച്ചതു .. പഠന സമയത്ത് തന്നെ ജീവിത സഖിയെയും കണ്ടെത്തി .

മുജീബ് നന്നായി ജീവിച്ചു. ഉല്‍സാഹിയായ മുജീബ്. രണ്ട് വര്‍ഷം മുമ്പു എന്നോടൊന്നിച്ചു ഹജ്ജ് കര്‍മം നിര്‍ വഹിക്കാനുണ്ടായിരുന്നു. കഴിഞ് ആഴ്ചയും നേരില്‍ കണ്ടിരുന്നു.അനുജന്‍ അന്വറിന്റെ നിക്കഹിനു വന്നു മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഫൈസുല്‍ ഹക് വിളിച്ച് പറഞ്ഞു -മുജീബ് കളിചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണെന്നു. പിന്നെ അതു മരണമായി സ്തിതീകരിചു.
അവന്‍ പോയി നാല്പത്തി അഞ്ചാമതെ വയസ്സില്‍ . മുനീര്‍ പോയ വഴിയെ. എനിക്കും അല്ല നമുക്കും പോവാനുള്ള വഴി . മരണത്തിന്റെ വഴി. പറഞ്ഞ്ഞു വെക്കാനുള്ളത് പറയുക ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു തീര്‍ക്കുക.
മുജീബ് കാസിം ഹജ്ജിനു വന്നത് എന്നോടൊപ്പം ഒരേ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങല്‍ക്കു ഒരേ റൂമില്‍ താമസം ആയി കിട്ടാന്‍ അവന്‍ ആഗ്രഹിച്ചു. ഞാന്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു " എടൊ നമ്മള്‍ ഹജ്ജിനു വന്നിരിക്കുകയാ .. നീ എന്നോടൊപ്പം കൂടിയാല്‍ , അത് ശരിയാവില്ല ? അവനു അത് പ്രയാസമായി. ഞാന്‍ കാര്യം പറഞ്ഞു " നീ എന്തങ്കിലും തമാശ പറയും പിന്നെ ചിരി . പിന്നെ തര്‍ക്കങ്ങള്‍ ? അതിനൊന്നും ഇപ്പോള്‍ നേരമില്ല. അവസാനം അവനു റൂമു കിട്ടിയത് ഞങ്ങളുടെ തൊട്ടടുത്ത്‌ തന്നെ. അവന്റെ വാശി തന്നെ ജയിച്ചു. ഞാന്‍ അവസാനമായി പറഞ്ഞു " പഹയ . നീ മീനായിലെ കല്ലെറിയുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കരുത് ഞാന്‍ എറിഞ്ഞു പോകും.നിന്നെ " കുറെ ദിവസങ്ങള്‍ മദീനയിലും ഒന്നിച്ചു കഴിച്ചു കൂടി. അവനെ കുറെ പഠിക്കാനായി . മനസൂ തുറന്നു സംസാരിച്ചു. ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ്‌ വര്‍ധിപ്പിക്കുന്നതില്‍ തികഞ്ഞ അന്യായം നിലനില്‍ക്കുന്നതായി അവന്‍ കണക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. അസ്സമില്‍ നിന്നും വന്ന പ്രായം കൂടിയ ഒരു ഹാജി വിവരാവകാശ നിയമം വഴി കരസ്തമാകിയ റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിരുന്നു. നാട്ടില്‍ എത്തി നമുക്ക് ഒരു വീശാല്‍ വീശണം . ഇത്, നമ്മളൊക്കെ സര്‍ക്കാര്‍ വക എന്തോ ചക്കാത്തില്‍ വരുന്ന മാതിരിയാ ?
മദീന പള്ളിയുടെ മുകളില്‍ ജോലി ചെയ്യുന്ന ഒരു വാഴക്കട്ടുകാരനെ ഒരു ദിവസം പരിചയപ്പെടുത്തി തന്നു. പക്കാ ലീഗുകാരന്‍. സ്വന്തം വീടിനു കട്ടില വെച്ചത് പാണക്കാട് തങ്ങള്‍ . ആ മധുരിക്കുന്ന ഓര്‍മയില്‍ അങ്ങിനെ കഴിയുക . ആരെ കണ്ടാലും ലീഗിനെ കുറിച്ചും തങ്ങളെ കുരിച്ചുമേ അദ്ദേഹത്തിനു തുടക്കത്തില്‍ പറയാനുണ്ടാവൂ ? ആരു ഹജ്ജിനു വന്നാലും അയാളെ പരിച്ചയപെടതിരിക്കില്ല . ബോംബെയിലെ ചെരുവാടിക്കാരന്‍ കുട്ടിആളിയെ പോലെ . നേതാക്കന്മാര്‍ ഇത് വഴി പോകും വരും അപ്പോഴൊക്കെ കുട്ടി അലി അവരെ ചെന്ന് കാണും. കുട്ടി അലി യെ അറിയുമെന്ന് പറഞ്ഞാല്‍ അവന്‍ സംപ്ത്രിപ്തവാനായി.
അത്തരത്തില്‍ വേറിട്ട കുറെ വ്യക്തികളെ മുജീബ് വഴി പരിചയപെട്ടു. കുന്ദ്യോറ്റ് കുന്ഹമാദ് കാക്ക യുടെ പുല്ലലൂര്‍ കാരന്‍ അനുജന്‍ . കൂടെ മക്ബൂല്‍ ഉണ്ടായിരുന്നു. പിന്നെയും ഒരു പാടു നേരം വൈകിയ രാത്രികള്‍ ബംഗാളിയുടെ തട്ടുകടയില്‍ നിന്നും കാലി ചായ ... മദീനയുടെ ചരിത്രഭൂമിയിലെ കഥകള്‍ അയവിറക്കി .
ഒരിക്കല്‍ കുഞ്ഞഹമാദ് കാക്ക പറഞ്ഞു " കദീജ ഈ കുന്നും കേറി ദിവസം രണ്ടു പ്രാവശ്യം ഹിറയില്‍ ഭക്ഷണം കൊണ്ട് കൊടുത്തു എന്ന് നിങ്ങള്‍ എന്ത് കണ്ടാ ചങ്ങായിമാരെ വിശ്വസിക്കുക? " മൂപര്‍ ദേഷ്യപ്പെട്ടു കുന്നിന്‍ താഴ്വര ചവിട്ടി താഴ്ത്തി ഇതിലെ കടന്നു പോയ കഥ ഞാന്‍ മുജീബിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ഇക്കാക്ക പറഞ്ഞതും നേരല്ലേ ? . പിന്നെ കുറെ ദിവസം കഴിഞ്ഞു ഒരു ഉത്തരം മൂപ്പര്‍ തന്നെ കണ്ടത്തി .
മുജീബ് നീ പോയെന്നു കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമില്ല. നീ എന്നെ എഴുതാന്‍ ഏല്‍പിച്ച കാര്യവും ഞാന്‍ എഴുതിയിട്ടില്ല. ഈ വരികള്‍ ഇവിടെ കിടക്കട്ടെ നിന്റെ ഓര്‍മയില്‍ വീര്‍പ്പുമുട്ടി കൊണ്ടു.

മരണത്തിന്റെ തോന്ന്യാസം .

Friday, March 11, 2011

ഏലിയാമ്മ ടീച്ചര്‍ പിന്നെ അവരുടെ മക്കള്‍

അക്ഷര മാലയുടെയ് തുടക്കം ,അത് അര്‍ത്ഥ വതാകുന്നതിനു വേണ്ടി കൂട്ടി ചെര്കുന്ന മറ്റൊരക്ഷരം,മ്മ ,രണ്ടും കൂടി ചേര്‍ത്ത് എഴുതിയ്യാല്‍ കിട്ടുന്ന ഒറ്റ വാക്ക് അമ്മ , എല്ലാവരുടെയും ബലഹീനത ,പിറന്നു വീഴുന്ന കുട്ടി തുറന്ന വായയില്‍ കരയുന്ന ആദ്യ നാമം ,പണ്ഡിതനും പാമരനും മറക്കാനും മറയ്കുവനും പറ്റാത്ത ലോകസൃസ്ടി യുടെ ഏക സത്യം,ആ നാമത്തിനു മുന്പില്‍ പുതു പൂകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ആരംഭി ക്കട്ടെ

ഇവര്‍ ആന്നു എന്റെ സര്‍വസ്വം
എന്റെ അമ്മ , അവര്‍ വാക്കുകള്ക് അതീത മായിരുന്നു ,,,ആയിരം സൂര്യന്‍ ഉധിച്ചു വരുന്ന കാന്തിയുള്ള പ്രകാശമേറിയ മുഖം ,ഉയര്‍ന്ന നാസിക,, പുഞ്ചിരി തൂകുന്ന ചുണ്ടുകള്‍ ,വെളുത്ത പഞ്ഞി കേട്ടുപോലെയുള്ള മുടി ഇങ്ങനേ ഉള്ള അമ്മ യെ മാത്രെമേ എനിക്ക് അറിയുകയുള്ളു യൌവനം തുടിക്കുന്ന അമ്മ എന്റെ നിഖണ്ടുവില്‍ ഇല്ല...കുഞ്ഞു ങ്ങളെ പുലര്‍ത്താനുള്ള പാട് ടുപെടലില്‍ വീട്ടില്‍ നിന്നും സ്കൂ ളിലെകും സ്കൂളില്‍ നിന്ന് വീട്ടിലെകും ഓടുന്ന അമ്മ ,,,വന്നാല്‍ ഉടന്നേ ഞങ്ങള്‍ ഭക്ഷണം കഴിച്ചോ എനന്ന് തിരക്കുന്ന എന്റെ പൊന്നമ്മ ,,,അവര്‍ അച്ച്ഹച്ചന്റെയ് പൊന്ന്‌,,, ഞങ്ങളുടെ പോന്നമചി ഇ ന്ന് കാല യവനികല്കുള്ളില്‍ മറഞ്ഞു പോയ്യല്ലോ എന്ന് എന്റെ കൂടെ ഇല്ലല്ലോ എന്ന് വിശ്വസിക്കാന്‍ പ്രയാസം

അവര്‍ സ്വന്തമായി ഒന്നും കരുതി വെച്ചില്ല ,അവര്‍ എന്റെ അറിവിന്റെ ഉറവിടമായിരുന്നു അവര്‍ എനിക്ക് നന്മ പകര്‍ന്നു നല്‍കി... എനികവേര്‍ സ്നേഹത്തിന്റെ പര്യ്യായം ,സഹനത്തിന്റെ മൂര്തി ഭാവം
ചില സമയങ്ങളില്‍ പുറം വേദനയെടുത്തു കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്റെ അമ്മ ഉണ്ടായിരുവങ്കില്‍ എന്ന് പറഞ്ഞു കണ്ണ് നന്നയുന്നത് കണ്ടിട്ടുണ്ട് ,,,,,യിന്നു ഞാന്‍ നഷ്ട ബോധ താല്‍ നീറുന്നു , ഞങ്ങളുടെ വേദനകള്‍ നിന്റെ വേദന ആയി കരുതി ഞങ്ങള്ക് നീ ശക്തി നല്‍കി ...നിന്റെ വേദന ഞങ്ങള്‍ കണ്ടില്ല... നിന്ന്റെയ് ഹൃധയതേ ഞാന്‍ തൊട്ടു അറിഞ്ഞില്ല ,,മാപ്പ് ,,,അമ്മേ എന്റെ അറിവ് കേടിനേ ഞാന്‍ സ്വയം ശപിക്കുന്നു ,,,ആ കവിളുകളില്‍ ഒരു പൊന്നുമ്മ തരാന്‍ ഞാ ന്‍ആഗ്രഹിക്കുന്നു പോയ്യതോന്നും തിരിച്ചുകിട്ടില്ല എന്നറിയാം ആയ്യിരം സംവല്സരന്‍ അനുഭവിച്ചു അറിയാനുള്ള അനുഭവ പാഠങ്ങള്‍ ഞങ്ങള്ക് പകര്‍ന്നു ഏകി നീ. ,,,,,ഇനി പറയതതായി നിനക്കും ഒന്നും ഇല്ല എനിക്കും ഒന്നും ഇല്ല ,അതെല്ലാംഎഴുതി പലകയില്‍ കോര്‍ത്ത്‌ ഞാന്‍ എന്റെ കഴുത്തില്‍ അന്നിയട്ടെയ് ,,, അതാണല്ലോ എനിക്ക് നല്‍കിയ നിന്റെ കാലടി പാത ,
വേര്‍പാട്‌ ലോക സത്യമാന്നു , ബന്ധഗലും ഭന്ധനഗലും മുറിച്ചു എരിയപെടുന്ന കാലത്തിന്റെ വികൃതി ,,, പോയിപോയ്യ ആനഷ്ട്ട വസന്തതേ ഞാന്‍ എന്റെ എന്റെ ഹൃധയതോട് ചേര്‍ത്ത് വെയ്ക്കട്ടേ ,,, നിന്റെ ഓര്‍മകളേ നെഞ്ചോടു അടുക്കിപിടിച്ചു നിനക്ക് താല്‍കാലികമായി വിടചൊല്ലട്ടേ എന്റെ മാതൃത്വ മെയ് ,,, , ,,,,,,വിട യമ്മേ ,,,,, വിട പൊട്ടുന്ന വേദനയോടെ തകര്‍ന്ന്ന ഹൃദയ തോടേ ,,, നിന്റെ കുഞ്ഞു ,,സാലി (കാത്തു )


നല്പ്പത്തിഅന്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ്ഞ്ഞു പോയ കളികൂട്ടു കാരി ചാറ്റിംഗ് വഴി അവിചാരിതമായി കണ്ടു മുട്ടി. അമേരിക്കയില്‍ കഴിയുന്ന എലിയാമയുടെ മക്കള്‍ . വികാര നിര്ഭര മായ നിമിഷങ്ങള്‍. അവര്‍ എനികായി സമര്‍പ്പിച്ച അമ്മയുടെ ഓര്‍മ്മകള്‍ . സി എം ആര്‍ ഓണ്‍ വെബ്‌ ലെ ഞാന്‍ എഴുതിയ പോസ്റ്റ്‌ വായിച്ചു കരഞ്ഞു പോയി . കുറെ ഓര്‍മ്മകള്‍ പങ്കിട്ടു. ഇരുവഴിഞ്ഞിയില്‍ നിന്നും അത്തോളി മാസ്റെര്‍ രക്ഷ പെടുത്തിയ മക്കള്‍. ദൈവത്തിന്റെ കുസ്രിതികള്‍ അല്ലാതെ എന്ത് പറയും .

Sunday, March 6, 2011

ദൈവത്തിനു നന്ദി .

" നീയൊരിക്കലും ചക്രത്തില്‍ കുത്തില്ല "
ബോധം വെച്ചതു മുതല്‍ ബാപ്പയുടെ ശാപ വാക്കുകള്‍ .
അയാള്‍ എന്തു ചെയ്യും? ജീവിതം ഇന്നു വരെ അയാള്‍ക്കു നല്‍കിയതു കൈപ്പു രസം മാത്രമാണു. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതമാണു അയാളെ അല്പൊമൊന്ന് കരകയറ്റിയതു . മക്കള്‍ വലുതായി. എന്തിനും പോന്നവര്‍ ജീവിതത്തില്‍ വസന്തങ്ങളും ഉണ്ടെന്നു അയാള്‍ അറിഞു തുടങ്ങി. അകാലത്തില്‍ കയറിതുടങ്ങിയ ജരാനരകള്‍ നിലച്ചു നിന്നതു പോലെ. അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ആവോ ?
മൂത്ത മകന്‍ വിവഹിതനാവുന്നു. പട്ടണത്തിലെ ഒരു പേരുകേട്ട കുടും ബത്തില്‍ നിന്നും.
അവള്‍ സുന്ദരി. സുശീല , എല്ലാറ്റിനും ഉപരി മത ബോധമുള്ളവള്‍ അയാള്‍ അഭിമാനത്തോടെ എല്ലാവരോടും തന്റെ മകന്റെ രാജയോഗത്തെ കുറിച്ചു വാചാലനായി.
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?....
തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തില്‍ അയാള്‍ കൂട്ടുകാര്‍ക്കിടയില്‍ തലയുയര്‍ത്തി നടന്നു.
" അവന്‍ ഏതൊ തങ്ങളെ കണ്ടു മുട്ടറുത്തു കാണും. " നാട്ടുകാര്‍ അടക്കം പറഞ്ഞു.

ബാപ്പക്കു ഇതൊന്നും കാണാന്‍ ഒരു യോഗം ഉണ്ടായില്ല.
കാലം പിന്നെയും അയാളെ ദുഖിതാനാക്കി.
കുറെ കാലം അയാളെ അങ്ങാടിയില്‍ പോലും കാണാതായി. എവിടെപോയി ?
കണ്ടവന്റെ വഴിയടയാളങ്ങള്‍ തേടുന്ന ജനം കണ്ടെത്തി..
അയാളുടെ പ്രിയപെട്ട മരുമകള്‍ ഒരു മാറാരോഗത്തിന്റെ ഭാഗമായി മദ്രാസിലെ ഒരു ആശുപത്രിയില്‍.
അവള്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണു. മധുവിധു നാളിന്റെ ഓര്‍മകള്‍ മായും മുമ്പേ തന്റെ മകന്റെ യോഗം?
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?..... എല്ലാം സഹിക്കാന്‍ അയാള്‍ക്കു കഴിഞുവോ ? ....

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പ്രസന്നവദനനായി കാണപെട്ടു.
ആരോ കാര്യം തിരക്കി.
അയാള്‍ മകനെ കൊണ്ടൂ രോഗശയ്യയില്‍ കിടക്കുന്ന.....വിവാഹ മോചനം നടത്തിയിരിക്കുന്നു.
അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞ്ഞു . അല്‍ഹംദു ലി ലാ .....
൦൦൦൦൦൦ ൦൦൦൦൦൦



Tuesday, March 1, 2011

യതി പടിയിറങ്ങി .

ചേന്നമംഗല്ലൂര്‍ യു പി സ്കൂള്‍ എണ്‍പത്തി അഞ്ചിന്റെ നിറവിലാണ് . ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കുമ്പോള്‍ ഒരു ഗുരുനാഥന്‍ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ്. യതി യെന്ന യതീന്ത്ര നാഥ് . വിപ്ലവവീര്യം തലയില്‍ കയറിയ ഒരച്ചന്‍ മകനിട്ടു കൊടുത്ത ബംഗാളി വിപ്ലവകാരിയുടെ പേര് . അനുജത്തി ഗൌരി. ചെന്നമംഗല്ലൂരിലെ ആദ്യ കാല വിപ്ലവ കാറി ഈ എം എസിന്റെ സന്തത സഹചാരി
സഖാവ് രായന്‍ മമ്മദ് എത്രയോ രാത്രികള്‍ അന്തിയുറങ്ങിയ വീടാണ് യതിയുടെ വീട്. വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊച്ചു കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു സായൂജ്യത്തോടെ ഈ നാടിനോട് വിട പറയുന്നു. യതിയെ കുട്ടികള്‍ മറക്കില്ല . കുട്ടികളുടെ താടി മാസ്റ്റര്‍ അവരോടൊപ്പം അവരിലൊരാളായി ജീവിക്കുകയായിരുന്നു. ഈ കുട്ടികളിലാത്ത ഒരു ജീവിതം ഇനി എങ്ങിനെ യതി സഹിക്കും . നല്ല നിലയില്‍ ജീവിക്കാവുന്ന ഉയര്‍ന്ന ജോലി ലഭിച്ചിട്ടും വിട്ടു പോവാത്ത ഈ രംഗം നിര്‍ബന്ധത്താല്‍ വിട്ടു പിരിയുന്ന യതി. കാലത്തിന്റെ വേഗതയാര്‍ന്ന പ്രയാണത്തില്‍ ഒരു പാടു മനസ്സുകളില്‍ ആദ്യാച്ക്ഷരം കുറിച്ചിട്ട ഈ ഗുരു എന്നെന്നും കുടിയിരിക്കും. അത്രമാത്രം സ്നേഹം കരുണ ഇവെല്ലാം യതി അവര്‍ക്ക് വാരി കോരി കൊടുത്തിട്ടുണ്ട് .
ഈ യാത്ര മംഗള വേദിയില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അധിക സമയം ഇരിക്കാന്‍ കഴിഞ്ഞില്ല . അത്ര മാത്രം ഹൃദയ ഭേദകമായിരുന്നു യതിയുടെ വാക്കുകള്‍ . മനസ്സിന്റെ ആഴങ്ങളില്‍ തട്ടി തെറിക്കുന്ന വാക്കുകള്‍ . സ്നേഹത്തിന്റെയും കരുണയുടെയും ഉറവകളില്‍ ഒരു ഉരുള്‍ പൊട്ടല്‍ . ഒന്നാം ക്ലാസിലെ ജീവിതം അത് വല്ലാത്ത ഘട്ടം തന്നെയാണല്ലോ?
പള്ളികൂടത്തെ ആത്മവിദ്യാലയമേ എന്ന് വിളിച്ചത് ആരാണ് ?

Friday, February 25, 2011

കാലന്‍ ടിപ്പരില്‍ വരുന്നു...

ടിപ്പര്‍ ലോറിയിലാണ് ഇപ്പോള്‍ കാലന്റെ വരവും പോക്കും എന്ന് തോന്നുന്നു. രണ്ടു ദിവസം മുമ്പാണ് മുക്കം അരീകോട് റോഡില്‍ ഒരു ജീപിനെ ഇടിച്ചു നിരപ്പ് ആക്കിയത്. ജീപ്പില്‍ നിറയെ ഗള്‍ഫ്കാരനെ സ്വീകരിക്കാന്‍ പോയവര്‍ ആയിരുന്നു. പലരുടെയും പരിക്ക് ഗുരുതരം ആണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എത്ര അപകടങ്ങള്‍ ഈ മുക്കം പരിസരങ്ങ്ങ്ങളില്‍ നടന്നു കഴിഞ്ഞു. ഇതിലൊക്കെ പ്രധാന വില്ലന്‍ ടിപ്പര്‍ ലോറികള്‍ തന്നെ . അഗസ്ത്യന്‍ മുഴി ഒരു കുടുംമ്പതിലെ രണ്ടു കുട്ടികളെ കാലന്‍ ഒരു രംഗ ബോധവുമില്ലാതെ കൊണ്ട് പോയി. നമ്മുടെ യാത്രകള്‍ എന്ത് മാത്രം അപകട സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്നു. ആരാണ് കുറ്റവാളികള്‍. ടിപ്പര്‍ ലോറികള്‍ ഡ്രൈവര്‍ മാരെ നിങള്‍ ശ്രദ്ധിച്ചു നോക്കൂ ? ഒരു പക്ക്വതയുമില്ലാത്ത പിള്ളേര്‍ . ഇരുപതു വയസ്സ് കഴിഞ്ഞു കാണില്ല. ഇത്തരം ഹെവി വാഹങ്ങങ്ങള്‍ ഓടിക്കുന്നവര്‍ക്ക് എന്ത് മിനിമം യോഗ്യത യാണ് വേണ്ടത് ? ഈ കാലന്മാരേ നിയന്ദ്രിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടോ ? ഇതൊന്നും ഗൌരവായി ചിന്തിക്കാതെ ആ സമയത്ത് വൈകാരികമായി പ്രവര്തിച്ച്ചത് കൊണ്ടു മാത്രം എന്ത് ഫലം ? ടിപ്പര്‍ ലോറികള്‍ക്ക് ലൈസെന്‍സു നല്‍കുമ്പോള്‍ അല്‍പ്പം കൂടി ആലോചിക്കണം ? മുവായിരത്തിലധികം ടിപ്പര്‍ ലോറികള്‍ ഈ ഭാഗങ്ങളില്‍ മാത്രം കാണും. ഭൂമി തുരപ്പന്‍ ജെ സി ബീ വേറെ . മൊത്തത്തില്‍ നമ്മുടെ കുട്ടികള്‍ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ മുമ്പില്ലാത്ത വിധം അസമാധാനം വേട്ടയാടുകയാണ്. മാനസിക സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് സമൂഹത്തില്‍. ട്രാഫിക് നിയമങ്ങള്‍ നിരന്ത്തരം ലങ്കിച്ച്‌ വാഹങ്ങള്‍ റോഡില്‍ നിറഞ്ഞൊഴുകുന്നു. വിദേശങ്ങളില്‍ ഒരുത്തനെ കൊന്നാല്‍ ഇങ്ങിനെ എളുപ്പത്തില്‍ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്തു വരുമോ ? ഇവിടയാണ് നമ്മുടെ നിയമങ്ങള്‍ പ്രത്യേകിച്ചും ട്രാഫിക് അപകടങ്ങളില്‍ പര്യാപ്തമാണോ എന്ന് പുനരാലോചന നടത്തേണ്ടത് ?

Wednesday, February 16, 2011

യമന്‍ യാത്രാ അനുഭവങ്ങള്‍ ( രണ്ടാം ഭാഗം )





വീണ്ടും അലച്ചിലിന്റെ nആളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ സ്തിതിയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാമ്മ് അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രരെസിഡന്റ്. ചരിത്രം മാറുന്നു. മാറിയേ തീരൂ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാതന്ദ്രിതിന്റെ മധുരം ഇവര്‍ അറിയട്ടെ. ഇപ്പോള്‍ യമനില്‍ നടന്നു കൊണ്ടിരിക്കുന്ന് പ്രക്ഷോഭങ്ങളില്‍ സന്തോഷമുണ്ട്.
ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.
ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാറ്റിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരക്കി അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല. അയാള്‍ എങ്ങിനെ ഒരു വ്യാജ വൈദ്യന്‍ ആയി പ്രത്യക്ഷപ്പെട്ടു ? .....

യമന്‍ യാത്രാ ഓര്‍മ്മകള്‍


വാര്‍ത്താമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന യമന്‍ എന്ന രാജ്യത്തേക്കായിരുന്നു എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര. ആദ്യതെത വിമാനയാത്ര. അതൊരു സ്വപ്ന സാക്ക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്രയായിരുന്നു. സ്വപ്നം പെയ്തിറങ്ങിയതു ബദുക്കള്‍ക്കിടയിലേക്കായിരുന്നു. വന്ധ്യാമേഘങ്ങള്‍ ഒരിക്കലും പെയ്തിറങ്ങാതെ പോയി. വരണ്ടുണങ്ങിയ മണലാരണ്യങ്ങളില്‍ മരീചിക തേടി നീണ്ടു പോയ രണ്ടര വര്‍ഷത്തെ ആടു ജീവിതം. ഒരിക്കലും ഓര്‍ക്കന്‍ പോലും ആഗ്രഹിത്താത്ത ദിനരാത്രങ്ങള്‍.
യമന്റെ തലസ്താനം സനാ. എപ്പോഴും തണുപ്പിന്റെ മൂടുപടമണിഞ്ഞ പുരാതനമായ ഒരു പട്ടണം. ഒരിക്കലും എവിദെയും കനണ്ടിട്ടില്ലാത്ത വേഷവിഭൂതികള്‍. ദുനിയാവിന്റെ ഏതോ മൂലയില്‍ അകപ്പെട്ട പോലെ. വിദേശി ടൂറിസ്റ്റുകള്‍ അലഞ്ഞു തിരിയുന്ന ബാബുല്‍ യമന്‍ തെരുവു. തെരുവിലൂടെ അലസമായി അലഞ്ഞു കോണ്ടിരിക്കുന്ന കഴുതകള്‍. ജപ്പാന്റെ റ്റൊയോറ്റാ പിക്കപ് വാഹനങള്‍. മണ്ണൂം മരവും കൊണ്ടുമാത്രം നിര്‍മിച്ച പഴയ കെട്ടിടങ്ങല്ള്‍. സനായിലെ തിരക്കുപ്ടിച്ച കച്ചവട കേന്ദ്രം. വലിയ ഒരു പടിവാതിലിലൂടെ വേണം ബാബുല്‍ യമനിലേക്കു പ്രവേശിക്കന്‍. അതിനു പുറത്തു നിരനിരയായി നിറ്ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍. ബൈക്കുകള്‍ ചാരി യാത്രക്കാരെ കാത്തിരിക്കുന്ന യമനി ചെറുപ്പക്കാര്‍. ക്ഔതുകം തോന്നി മുഖം പൂര്‍ണമായും മറച്ച സ്ത്രീകള്‍ പോലും ബൈക്കില്‍ കയറി പോവുന്നു. അന്നത്തെ മിനിമം ചാര്‍ജ് രണ്ടു രിയാല്‍. എല്ലാ ചെറുപ്പക്കാരുടെയും കവ്വിളുകല്‍ മുഴച്ചു നില്‍ക്കുന്നതായി കണാം. ഖാത്ത് എന്നു പേരുള്ള ഒരു തരം ചെടിയുടെ ഇലകള്‍ ചവച്ചു വെച്ചതാണു മുഴകള്‍.

ഒരിക്കല്‍ യമനി ബദുക്കള്‍ക്കൊപ്പമിരുന്നു ഖാത്തു രുചിച്ചു നോക്കിയിട്ടുണ്ട്. ബാബുല്‍ യമന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു കൊച്ചു കടയില്‍ ചിത്രങ്ങള്‍ ഫ്രേയിം ചെയ്തു കൊന്ണ്ടിരുന്നു ഒരാള്‍ എന്നെ കൈ കൊട്ടി വിളിക്കുന്നതു കണ്ടു അല്‍ഭുതപെട്ടു പോയി. എന്റെ വേഷം തിരിചചറിഞ്ഞാണു അയാള്‍ വിളിച്ചതു. പേരു നൂര്‍മുഹമ്മദ്. ഇരുപത്തി അഞ്ഞു വര്‍ഷങ്ങള്‍ക്കു മുമ്പു ഏഡന്‍ വഴി കള്ള ലോഞ്ച് കയറി വന്ന ഇന്ധിക്കാരന്‍. അമീന യെന്ന യമനി പെണ്ണിലൂറ്റെ മൂന്നു മക്കളുമായി സസുഖം കഴിയുന്നു. ഒരു നാട്ടുകാരനെ കണ്ട് ആഹ്ലാദം അയാളുടെ മുഖത്തു തിര തല്ലുന്നതു ഞാന്‍ ശരിക്കും അനുദവിക്കുകയായിരുന്നു. അയാള്‍ മദിരാശിക്കാരനായിരുന്നു. രാജു എന്നായിരുന്നു അയാളുടെ പേര്‍.
ജോലിയൊന്നും ഇല്ലാതെ അലയുന്ന എനിക്കു അയാള്‍ കണ്‍കണ്ട് ദൈവമായി മാറുകയായിരുന്നു. അയാളുടെ ഇരു നിറം മാത്രം യമനികളില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തുന്നു. സുന്ദരിയായ അയാളുടെ ഭാര്യ അയാളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതു മനസ്സിലാക്കാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല. സനായിലെ സ്ത്രീകള്‍ വല്ലാത്ത സഒഊന്ദര്യ വതികള്‍ തന്നെ. ഒരു സ്ത്രീയെ ഭാര്യയായി ലഭിക്കാന്‍ കനത്ത സംഖ്യയും മറ്റു സൊഉകര്യങ്ങളും ചെയ്യണം എന്നതാണു മറ്റു അറബു നാടുകളെ പോലെ യമനിലേയും അവസ്ത.
നൂര്‍ മുഹമ്മദ് എനിക്കു വേണ്ടി ഒരു ജോലി ശരിപ്പെടുതത്താന്‍ ഓടി നടക്കുകയായിരുന്നു. ആയിടക്കാണു ദൂരദിക്കില്‍ നിന്നും കച്ചവടത്തിനു വന്ന ഒരു യാത്രാ സംഘം നൂര്‍ മുഹമ്മദിനെ തിരക്കി വന്നത്. എന്നെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാന്‍ നൂറിനു വലിയ ഉല്‍സാഹമായിരുന്നു. ഒരു പ്രായം ചെന്ന ആളുമായി കുറെ നേരം സംസാരിച്ചു എന്റെ അടുത്തു വന്നു. അയാള്‍ക്കു ഹുദൈബിയക്കടുതു ഒരുള്‍നാട്ടില്‍ ഒരു ലോഡ്ജ് ഉണ്ടെന്നും എനിക്കു വേണമെങ്കില്‍ അയാള്‍ക്കൊപ്പം പോകാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിചു നിന്നില്ല , സമ്മതം.
അതു മറ്റൊരു അപകടത്തിലേക്കുള്ള യാത്രയായിരുന്നു. എന്നെ കൊണ്ട് പോവുന്ന യമനിക്കു അത്യാവശ്യം ഇംഗ്ലീഷ് സംസരിക്കാന്‍ അറിയാം . അയാളുടെ ഒമ്പതു മുറികളുള്ള ഒരു കൊച്ചു ലോഡ്ജ്. ഒരു കാട്ടു പ്രദേശം. ചുറ്റും ആള്‍ പാര്‍പ്പ് വളരെ കുറവ്. ഭയം ജനിപ്പിക്കുന്ന അന്ധരീക്ഷം . ഒരു വലിയ വീട്ടില്‍ യമാനിയെ കൂടാതെ ഭാര്യയും മാനസിക വൈകല്യമുള്ള പത്ത് പതിനഞ്ചു വയസ്സായ ഒരു കുട്ടിയും കൂടാതെ ആരോക്കെയുന്ടന്നു ഞാന്‍ അറിഞ്ഞ്ഞ്ഞുരിന്നില്ല . എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. ലോഡ്ജിന്റെ നോക്കി നടത്തിപ്പ് എങ്ങിനെ വേണമെന്നും കണക്കുകള്‍ എഴുതാനുമൊക്കെ അയാള്‍ എന്നെ പഠിപ്പിച്ചിരുന്നു.
ആയിടക്കാണ്‌ ഫ്രാന്‍സില്‍ നിന്നും പതിമൂന്നു പേരടങ്ങുന്ന ഒരു സംഘം അവിടെ എത്തിയുരുന്നു. അത്തരം സംഘങ്ങള്‍ ഗവമെന്റ് വഴി അവിടെ വന്നു കൊണ്ടിരുന്നു. പ്രസിഡന്‍ഡി ന്റെ അടുത്ത ആളായിരുന്നു എന്റെ തൊഴില്‍ ദാതാവ് . ഫ്രാന്‍സില്‍ നിന്നും വന്ന സംഘവുമായി ഞാന്‍ പരിചയത്തിലായി. ഞാന്‍ അവര്‍ക്ക് എന്റെ അഡ്രെസ്സ് കൊടുത്തു. പുരാതന സാംസ്‌കാരിക വകുപ്പിലെ പഠന സംഘം അവര്‍ അധികവും സ്ത്രീകളായിരുന്നു. രാത്രിയായാല്‍ ഒരു ഷെട്ടിയും ബ്രായും മാത്രം , ഇത്തരം ഒരു കൂട്ടത്തില്‍ ഒറ്റപെട്ടു പോയ ഇരുപത്തി ആരുകരനായ എന്റെ അവസ്ഥ . രാത്രിയില്‍ ഞാന്‍ പേടിച്ചു ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയത്. ശീട്ട് കളിയും മദ്യവുമായി അവര്‍ രാത്രിയെ പകലാക്കി. മൂന്നു ദിവസം കഴിഞ്ഞു. അവര്‍ കെട്ടുകള്‍ ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു " പോരുന്നോ" ഞാന്‍ യമാനിയെ കണ്ടു എനിക്ക് ഇവിടെ നില്‍ക്ക്കാന്‍ ആവില്ലെന്നും ഇവരോടൊപ്പം പോവുകയാണെന്ന് പറഞ്ജ്ഞാപ്പോള്‍ അയാള്‍ എതിര്‍പൊന്നും കാണിച്ചില്ല. വീണ്ടും യാത്ര തുടര്‍ന്നു. കുന്നും മലയും കയറി ഇറങ്ങി വാഹനം വിച്ചനതയിലൂറെ മുമ്പോട്ട് നീങ്ങി കൊണ്ടിരുന്നു. ഒരു മെയിന്‍ റോഡില്‍ എത്തിയ വാഹനം നിര്‍ത്തി. സനായിലേക്ക് ഇത് വഴി പോകാം . ഇവിടെ നിന്നാല്‍ ഏതെങ്കിലും വാഹനം വരും. ഞാന്‍ എന്റെ ബാഗുമായി ഇറങ്ങി . ഫ്രാന്സുകരായ സംഘത്തോട് യാത്ര മൊഴി .
നല്ല തണുത്ത കാറ്റ് . വിശാലമായി കിടക്കുന്ന മുന്ധിരി തോട്ടങ്ങള്‍ . കഴുത്തപ്പുറത്തും ടോയോട്ടയിലും നിറയെ തൊഴിലാളികളായ യെമാനികള്‍ . ഹുദൈബിയയിലെക്കും ഹലരുള്‍ മൌതിലെക്കും പോകുന്ന വഴികള്‍ . ഇത് വഴി എത്ര യാത്ര സംഘങ്ങള്‍ കടന്നു പോയി. ഇതാ ഇപ്പോള്‍ ഒരു ചേന്നമംഗല്ലൂര്‍ കാരന്‍ ഒറ്റയ്ക്ക് വഴി തിരിവില്‍ . എങ്ങോട്ടാണ് യാത്ര . എന്റെ യാത്രയുടെ ഫലം എന്തായിരിക്കും . ദിവസം കൊണ്ടിരിക്കെ ഒരു കാര്‍ ധിലാക് എന്റെ അരികില്‍ വന്നു നിന്ന്. ആവൂ എത്രനേരമായി കാത്തിരിപ്പ്.
ആര്‍ യു ഗോയിംഗ് ടു സനാ . ..പ്ലീസ് കം .. വളരെ നല്ല മനുഷ്യന്‍ . അയാള്‍ ഒരു സ്വിറ്റ്സര്‍ലാന്റ് കാരനായിരുന്നു. കൃഷി വകുപ്പിലെ ഒരു കണ്സല്ട്ടന്റ്റ് . അയാള്‍ ഇടയ്ക്കു വാഹനം നിര്‍ത്തി കൃഷി ഇടന്ടങ്ങളിലേക്ക് പോയി തിരിച്ചു വരും. മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം വീണ്ടും സനാ പട്ടണത്തില്‍.