മുക്കത്തേയും പരിസര പ്രദേശങളുടെയും ബന്ധപ്പെടുത്തി കൊണ്ട് ധാരാളം വാമൊഴികള്‍ മറ്റു പൂരാണങള്‍ ഓര്‍മയില്‍ തങ്ങി നിലക്കാരുണ്ട്. ചില വ്യക്തികള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിഞു നില്‍ക്കുന്നുണ്ടാവും. ഓര്‍മകളില്‍ അത്തരം ചില പേരുകള്‍ പേടി പെടുത്തുന്നുണ്ടാവും.
ബാല്യ കാലങ്ങളില്‍ നാമെല്ലാം കൊച്ചനുജന്മാരെ തൊട്ടിലില്‍ കിടത്തി താരാട്ടു പാടും
ലാ ഇലാഹ ഇല്ലല്ലഹാ ,, ചൊല്ലുന്ന കുട്ടിക്കു പൊന്‍ വള കൊണ്ടൊരു തട്ടാനെ....
പാടി പാടി തളര്‍ന്നിട്ടും കുഞു ഉറങിയില്ലെങ്കില്‍ പിന്നെ “ മോന്‍ വേഗം ഉറങ്ങിക്കൊ.. പോക്കരാക്ക വരും “
ഈ പോക്കരാക്ക ആരായിരുന്നു. ചാലിയാറിന്റെ തീരങളില്‍ എവിടെയൊ ജീവിച്ചു മരിച്ച ഒരു വ്യക്തി. അവന്‍ വലുതായപ്പോഴും ആര ഉമ്മാ ഈ പോക്കരാക്ക എന്നു ചൊദിച്ചു കാണില്ല. പകരം അവനെ പേടി പെടുത്തിയതു അസൈങ്കുട്ടിയും വേലങ്കടവില്‍ നിന്നും ഉടുമുണ്ടു അഴിചെറിഞു വരാറുള്ള ഒരു ചെറുപ്പക്കാരന്‍.
മുക്കം ഭാഗത്തു നിന്നും അസൈന്‍ കുട്ടി വന്നാല്‍ ചേന്നമങല്ലൂരിലെ ചെക്കന്മര്‍ക്കു പിന്നെ പണിയൊന്നും വേണ്ടാ. അവന്റെ പിന്നാലെ “ പൂവങ്കോഴി ...കൊക്കക്കൊ കൊ “ എന്നു വിളിച്ചു ഓടും. അവനെ വെറുതെ ചൂടു പിടിപ്പിക്കുക വലിയവര്‍ക്കും ഒരു തമാശയായിരുന്നു. അസൈന്‍ കുട്ടിയുടെ വായില്‍ നിന്നും കേള്‍ക്കുന്ന തെറി ആര്‍ക്കും ഒരു വിഷയമായിരുന്നില്ല.
ത്രിക്കേത്തു കുഞാന്‍ ചെന്നമങല്ലൂരിന്റെ മാത്രമായിരുന്നു. കുഞാന്‍ സാധു ബീഢി ഏറെ സയൂജ്യത്തോടെ ആഞു വലിക്കുന്നതു കാണാന്‍ വലിയ ഹരമായിരുന്നു. അവസാനം തീ കൈയില്‍ തട്ടുമ്പൊഴെ എറിയൂ. കുഞാണ്‍ ആര്‍ക്കും ഒരു പരോപകാരിയായിരുന്നു. വിറകു കീറാനും വെള്ളം കോരാനും ഹോട്ടലുകാര്‍ക്കു കുഞാനെ വേണം. വേതനം വളരെ നിസ്സാരം. ചിലപ്പോള്‍ ഒരു കെട്ടു സാധു ബീഠിയും ഒരു ചായയും. കുഞാന്‍ മരിച്ചതു പേപട്ടി കടിച്ചാണെന്നു തോന്നുന്നു.
പാഴൂരില്‍ നിന്നും ശര വേഗത്തില്‍ ഓടി വന്നു പള്ളി പറമ്പിലെ ചീനി മരത്തില്‍ കയറി ബാങ്കു വിളിക്കാറുള്ള ബിചുട്ട . മൂപ്പര്‍ക്കു ചേന്നമങല്ലൂര്‍ക്കാരെ കണ്ടുകൂടാ. ഇവിടെ എത്തിയാല്‍ പിന്നെ ‘ ഏ കാഫിരീട്ടിങളെ..... നിങളൊക്കെ നരകത്തിലാണു...” ആദ്യ കാലത്തു മതത്തില്‍ പരിഷ്കരണ ചിന്തകള്‍ മുള പൊട്ടുന്നതു ചേന്നമങല്ലൂരില്‍ നിന്നാണു. പാഴൂര്‍, മാവൂര്‍ പോലെയുള്ള ഭാഗങ്ങ്ലില്‍ ആണ്ടും നേര്‍ച്ചയും റാതീബും എല്ലാം ഉണ്ടാവാറുണ്ടു. പക്ഷെ ഇവിടെ അതൊന്നും കണ്ടിരുന്നില്ല. ആദ്യ കാലങളില്‍ കളത്തിങ്ങള്‍ കുട്ടിഹസ്സന്‍ അധികാരി പൊലെയുള്ളവര്‍ ജീവിത്ത്തില്‍ മൊത്തമായി ഒരു പരിഷ്കരണം തേടിയവര്‍ ആയിരുന്നു. അതു കൊണ്ടു തന്നെ ബുദ്ധിയുള്ളവരും ബുദ്ധിക്കു തളര്‍ച്ച വന്നവരും ചേന്നമംഗല്ലൂരിനെ പലപ്പോഴും തെറിവിളിച്ചു.
മുക്കത്തേയും ചേന്നമംഗല്ലൂരിനെയും പരസ്പരം ബന്ധപെടുത്തി കൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ശിപായി കുട്ട്യേമുകാക്ക. മുമ്പ് നോമ്പിനും പെരുന്നാളിനും മാസപിറവി ഉറപ്പിച്ചാല്‍ ആ വിവരം കുട്ട്യേമുക്ക വഴി മുക്കത്തു നിന്നും പ്രമാണിമാര്‍ വഴി ഇവിടെ എത്തും. പിന്നെ എല്ലാ ടെലഗ്രാം
( കമ്പി) എത്തേണ്ടടത്തു എത്തിച്ചു കൊടുക്കും. കാക്കയി അബ്ദുറ്ഹിമാന്റെ പിതാവായിരുന്നു കുട്ട്യേമുക്ക.
തലയില്‍ കാക്കി കെട്ടുമായി വളരേ വേഗത്തില്‍ നടന്നു നീങുന്ന പലരുടെയും ഓര്‍മകളില്‍ ഇപ്പോഴും കാണും.
റമളാന്‍ മാസം അടുത്താല്‍ പിന്നെ വയളുപരമ്പരയാണു. രാത്രി വളരെ നേരം തുടരും. മുക്കത്തു നിന്നും കൊടിയത്തൂരു നിന്നും ആളുകള്‍ വരും. കൂട്ടത്തില്‍ കുട്ടികള്‍ വരും ,കളിക്കാനായി മാത്രം.
അവരോടൊപ്പം നടത്തിയിരുന്ന കുസ്രുതികള്‍ . സുന്നി -ജമായത്തു വാദപ്രതിവാദം . ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണു. അന്നത്തെ പ്രത്യേക അറിയിപ്പയിരുന്നു അതു.
നോമ്പുകാലം . രാത്രിയും പകലും ബഹു രസം. ഇരുവഴിഞിയുടെ ഓരങ്ങളില്‍ ഓര്‍മകുളുടെ പൂക്കാലം. കവിങിന്‍ തൊപ്പിലും കടവത്തുമൊക്കെ ഉയര്‍ന്നുവരുന്ന പ്രത്യേക മക്കാനികള്‍. നൊമ്പു നോല്‍ക്കാതവര്‍ ഒത്തുകൂടുന്ന ഇടം.
അന്നു എപ്പോഴും ഒരു നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന മുനീര്‍ വിട്ടു പിരിഞതു സഹിക്കാന്‍ വളരെ പ്രയാസപെട്ടു. കൂടെ ഉണ്ടായിരുന്നവര്‍ നേരത്തെ വിട്ടുപിരിയുന്നതു കാണേണ്ടി വരിക. ബേബി ഹോസ്പിറ്റലില്‍ ചെന്നു കണ്ടപ്പോള്‍ നല്ല ഉറക്കമാണന്നെ തോന്നിയുള്ളൂ. പക്ഷെ അവന്‍ വളരെ നേരത്തെ പൊയ്കളഞു. ഒരു പാടു ഓര്‍മകളുടെ ഓരങ്ങളില്‍ നീയും എന്നും കാണും.
അതു പോലെ നേരത്തെ പൊയ മറ്റൊരു കളിക്കൂട്ടുകാരനായിരുന്നു. മൊയിനാക്കയുടെ മകന്‍ ഒസ്സാന്‍ മജീദ്. അവസാന നാളുകളില്‍ പാഴൂരിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. ചെറുപ്പ കാലങ്ങളിലെ നാടക വേദികളില്‍ സ്തിരമായി ഗാധ്ഹി വേഷം ചെയതിരുന്ന മജീദ്. ഗന്ധിജിയുടെ മുഖമായിരുന്നു അവനു.
ചേന്നമംഗല്ലൂരിലെ ഹോസ്റ്റള്‍ കുട്ടികളുമായി അടിയുണ്ടാക്കാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു മുനീരും മജീദും വഹാബും തേക്കുമ്പാലിയുമൊക്കെ.
ഈ സ്കൂള്‍ വിട്ടു ആറാം തരത്തില്‍ ചേരാന്‍ പോയതു കുറ്റിചിറയിലേക്കാണു. അന്നു എന്റെ ബാപ്പ അവിടെ ഒരു അറബി അധ്യാപകനായിരുന്നു. ഞങ്ങള്‍ താമസിച്ചതു കുട്ടിചിറ പുളിയുടെ ചോട്ടില്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു. രണ്ടു വര്‍ഷം. അന്നാണു ആദ്യമായാണു കടപ്പുറത്തു കാട്ടറബികളെ കാണുന്നതു . വലിയ ലോഞ്ചുകളില്‍ അറേബ്യയില്‍ നിന്നും കാരക്ക വരും . അതു അവിടെയുള്ള കടല്‍ പാലത്തില്‍ ഇറക്കും. പിന്നെ ലോറി വഴീ ഗോഡൌണില്‍ എത്തും. കാരക്ക വട്ടി പൊട്ടിയാല്‍ തുരു തുരെ കാരക്ക മഴ. അതു പെറുക്കിയെടുക്കാന്‍ കൂട്ടുകാര്‍കൊപ്പം. അന്നു കുറ്റിചിറയിലെ കുട്ടികള്‍ കൊഴിക്കോടെ പേരു കേട്ട തെറിചവന്മാര്‍ തന്നെ. ഹറാതെ . സുവറെ എന്ന തെറി പദങള്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അവരുടെ ഈ ഞാന്‍ ഒന്നുമല്ല. എന്നെ അവര്‍ ആദ്യം വിളിച്ചതു കിഴക്കന്‍ എന്നായിരുന്നു. ആദ്യമ്മയി അവര്‍ എന്നെ സ്വീകരിച്ചതു കടപ്പുരത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പിടി കൂടി. ഈ കിഴക്കനെ പിടിച്ചു കിടത്തി പിന്‍ ദ്വാരത്തിലൂടെ കടപ്പുരത്തെ പൂഴി അടിച്ചു കയറ്റി.
.......അതൊന്നു പുറത്ത് പോയി കിട്ടാന്‍ ഞാന്‍ പെട്ട പാട്.
ഹെഡ് ഓഫീസിന്ന് പിന്‍ വശത്തെ വാടക വീടുകള്‍. തീവണ്ടിയും റെയിലും ഇതൊക്കെ സുപരിചിതമായ ചുറ്റുപടുകള്‍. ഒരിക്കല്‍ പാളയത്തിലെ സിഗ്നല്‍ കമ്പികള്‍ പിടിച്ചു വെച്ചതിനു വാച്ച്മാന്‍ പിടിച്ചു വച്ചതു. ഈ ശ്വരമംഗല പറമ്പിലെ താമസത്തിനിടയിലാണു തേവര്‍മണ്ണിലെ ഖാലിദ് ഒരിക്കല്‍ എന്നെ ഒരു വീട്ടില്‍ കൂട്ടി കൊണ്ടു പോയി. ഒരു പൊക്കം കൂടിയ മനുഷ്യന്‍ . അതു ബിച്ചമ്മതു ഹാജിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഡി.സി.സി പ്രസിഡേന്റായിരുന്നു. പരേതനായ ഇ.പി. അബ്ദുവും കുറെ കാലം ഇവിടെ താമസിച്ചിരുന്നു. അദ്ദേഹം ഹോമിയൊ ചികിത്സയും നടത്തിയിരുന്നു.
കുറ്റിച്ചിറ തന്നെയാണ് എന്നും ആശ്ചര്യമായി മനസ്സില്‍ കുടിയിരിക്കുന്നത്. അവിടത്തെ കുളം അതിനു ചുട്ടും കുറെ പഴയ തറവാടുകള്‍. പല വീട്ടിലും അറബി കല്യാണത്തിലൂടെ പിറന്ന മക്കല്‍ ഉണ്ടായിരുന്നു.
കൂട്ടുകുടുംബത്തിന്റെ സുഖവും ദുംഖവും അവിടെ നേരില്‍ കണ്ടൈരുന്നു. നെഞത്തു പലക കൊണ്ടു അടിച്ചു ആര്‍ത്തു വിളിക്കുന്ന ആയിഷബി താ . അവെരെ എന്നൊ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണു.
നാട്ടില്‍ നിന്നു പലരെയും പട്ടണം കാണാന്‍ കൊണ്ടു വന്നിരുന്നു. സേട്ടു നാഗജി കുട കമ്പനിയുടെ കെട്ടിടത്തിനു അരികില്‍ നിന്നും തിരിഞ്ഞു ഇടവഴികളിലൂടെ കുറ്റിച്ചിറയിലെത്തുമ്പോള്‍ പല കഴകളും അവരെ അല്‍ഭുതപെടുത്തിയിരുന്നു. വലിയവരും കുട്ടികളും ഇടവഴിയുടെ ഇരുവശവും ഇരുന്നു കര്‍മം നിര്‍വഹിക്കുന്ന കാശ്ച്ച അവര്‍ മറന്നു കാണില്ല. അവസാനം കുറ്റിച്ചിറയിലെ പച്ച പായല്‍ നിറഞ്ഞ കുളത്തില്‍ ഒരു കുളി. ഇപ്പൊഴും ആ പഴയ കുറ്റിച്ചിറ പള്ളി എല്ലാറ്റിനും സാക്ഷിയായി അതെ രൂപത്തില്‍ നിലകൊള്ളുന്നു.
Friday, August 21, 2009
Subscribe to:
Posts (Atom)