Sunday, February 19, 2012

കന്നിമൂലയില്‍ ഒരു വീട് .

ഇന്നെലെയും അവനെ ഞാന്‍ കണ്ടിരുന്നു . ആ മുഖത്ത് എന്തോ നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച പോലെ തോന്നി.
ഗള്‍ഫില്‍ നിന്നും ജോലിയൊക്കെ മതിയാക്കി നാട്ടില്‍ താമസാക്കിയിട്ട് മൂന്നു വര്‍ഷമായി കാണും . കോഴി ഫാമും ആട് വളര്‍ത്തലും പദ്ധതിയില്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ബ്രോക്കര്‍ കൂടിയാണ് . ഭൂമി ഇടപാടില്‍ കുറചു പണം കിട്ടിയെന്നാണ്
അയാളുടെ കൂട്ടുകാര്‍ പറയുന്നത്
"തലേക്കെട്ട് "പരിപാടിയും ഉണ്ട് പുള്ളികാരന് . ഭൂമി വില്‍ക്കുന്ന ആള്‍ക്ക് ഒരു റേറ്റ് വാങ്ങുന്നത് മറ്റൊരു റേറ്റ് . ഇതിനാണ് തലേക്കെട്ട് എന്ന് ഇവിടെ പറയുന്നത് .
ഭൂമിയും വില്പനവസ്തുവായി മാറി . മാര്‍കറ്റില്‍ വില നിലവാരം നിത്യേന മാറി കൊണ്ടിരിക്കുന്നു. ഇന്നലെ സ്ഥലം വിറ്റവന്‍ തലയ്ക്കു കൈവെച്ചു കൊണ്ട് പറയും ." ഞാനത് വിറ്റു കുടുങ്ങി ". പെട്ടന്നാണ് ഇവിടെ വില കയറിയത് . ഏതായാലും നാട്ടില്‍ അയാള്‍ക്ക്‌ നല്ല തിരക്കാണ് . ഗള്‍ഫില്‍ വെച്ച് പരിച്ചയപെട്ടതായിരുന്നു . അവിടെ നല്ല ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ . മത ധാര്‍മിക വിഷയങ്ങളില്‍ തികഞ്ഞ ശ്രധാലുവും ആയിരുന്നു.
നാട്ടില്‍ വന്നതിനു ശേഷവും ഈ സുഹൃദ് ബന്ധം നിലനിര്‍ത്തിയിരുന്നു .
ഇപ്പോള്‍ കുറച്ചു കാലമായി അയാള്‍ അസ്വസ്ഥനും ഏതു സമയത്തും ചിന്താവിസ്ടനും ആയിരുന്നു . എന്തോ പ്രശ്നങ്ങള്‍ അയാളെ അലട്ടി കൊണ്ടിരിക്കുന്നു എന്ന് തോന്നും .
ഞാന്‍ ഒരു ദിവസം അത് ചോദിക്കുകയും ചെയ്തു " നിനക്ക് എന്ത് പറ്റി . കുടുംബ പ്രശ്നങ്ങള്‍ ..?? "
ഹായ് അങ്ങിനെ ഒന്നും ഇല്ല . വെറുതെ മനസ്സ് അസ്വസ്തമാവുന്നു . ഒരു കാര്യവും ശരിയാവുന്നില്ല . ചെയ്യുന്ന ബിസിനസ് എല്ലാം പഴയ പോലെ നടക്കുന്നില്ല . "
എന്നെ ആരോ ശിഹ്ര്‍ ചെയ്തു കാണുമെന്നാ ഇന്നവന്‍ പറയുന്നത് ...?
ഞാന്‍ ചിരിച്ചു . "നിനക്ക് അതില്‍ വിശ്വാസം ഉണ്ടോ ? "
"വിശ്വാസം ഉണ്ടായിട്ടല്ല . വെറുതെ അങ്ങ് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല ."
"നീ ഇപ്പോള്‍ പഴയ മജീദ്‌ അല്ല . നീ ആകെ മാറിയിരിക്കുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നുണ്ട് ?"

ആരോ അയാളോട് പറഞ്ഞത്രേ നിന്റെ വീട് നില്‍ക്കുന്ന സ്ഥാനം ശരിയില്ല . മുന്നിലെ വാതില്‍ മാറി വെക്കണം . കന്നിമൂലയുടെ സ്ഥാനം നോക്കണമായിരുന്നു. പിന്നെ അയാള്‍ക്കും തോന്നി ഈ വീട് താമസമാകിയത്തിനു ശേഷം ഒരു മെച്ചവും ഇല്ല . എവിടോക്കൊയോ പന്തിക്കേടുകള്‍ . രോഗം വിട്ടുമാറുന്നില്ല . ഭാര്യക്ക് ഒരു ഒടുക്കത്തെ അലര്‍ജി .
വീട് വിറ്റു പോവാന്‍ ഓരോ തന്ദ്രങ്ങള്‍ കണ്ടു പിടിക്കാ അവന്‍ എന്ന് ജ്യേഷ്ടന്‍ .
അങ്ങിനെ വീടിന്റെ മുന്‍വശത്തെ വാതില്‍ മാറ്റി വെച്ച് . മറ്റൊരു ഉസ്താദിന്റെ ശുപാര്‍ശ പ്രകാരം ദുആ മന്ദ്രങ്ങള്‍ ചെയ്യിച്ചു .
ഇത് നാട് മുഴുവന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു . മജീദിന് ഒരു ജാള്യതയും തോന്നിയില്ല .

അങ്ങിനയാണ് ഒരു മൌലവി ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം മജീദിനെ അറിയിച്ചത് .
മജീദിന്റെ ഭാര്യയെ ആരോ ഒരാള്‍ വശതാക്കിയിരിക്കുന്നു . അയാള്‍ ഒഴിഞ്ഞു പോയാലെ ആ വീട്ടില്‍ ഇനിയുള്ള കാലം സ്വസ്ഥത ഉണ്ടാവൂ. ആള്‍ അത്ര വേഗം ഒഴിയുന്ന കൂട്ടത്തില്‍ അല്ല.
ഈ ചിന്തയിലാണ് മജീദിപ്പോള്‍. തൊട്ടടുത്ത ജില്ലകാരനായ മൌലവി നല്ലൊരു പണ്ഡിതന്‍ കൂടിയാണ് . ഗള്‍ഫില്‍ മജീദും ഞാനുമൊക്കെ അയാളുടെ പ്രഭാഷങ്ങള്‍ എത്രയോ കേട്ടിരിക്കുന്നു.
മജീദിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞു ജിന്നിന്റെതാണ് എന്ന് മൌലവി വെട്ടിത്തുറന്നു പറഞ്ഞു പോലും .
അത് കൊണ്ട് നല്ല നിലയില്‍ ജിന്ന് പ്രണയിച്ച ഭാര്യെയെ ഒഴിവാക്കുന്നത് മജീദിന്റെ ഭാവി ജീവിതത്തിനു നല്ലതായിരിക്കും എന്ന്‍ മൌലവി അവര്‍കള്‍ വളരെ രഹസ്യ മായി മജീദിനെ അറിയിച്ചിരുന്നു.
തെക്ക് നിന്നും വന്ന മൌലവി ഇടയ്ക്കിടെ മജീദിനെ ബന്ധ പെട്ടുകൊണ്ടിരുന്നു . പിന്നെ ജിന്ന് സേവ കാര്യെങ്ങളെ കുറിച്ച് ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കെ ,
രണ്ടു മാസം കഴിഞ്ഞു മജീദിന്റെ ഭാര്യ പ്രസവിച്ചത് നല്ല ആരോഗ്യമുളള ഒരാണ്‍കുഞ് , അതിനു മൌലവിയുടെ മുഖ ചായ മജീദ്‌ ശ്രദ്ധിച്ചില്ല .
00000000000000000000000


00000000000000000

No comments: